koppu-thookkal

വൈക്കം: വൈക്കത്തഷ്ടമിയുടെ കോപ്പു തൂക്കൽ ക്ഷേത്രകലവറയിൽ നടന്നു. ക്ഷേത്രത്തിലെ ആട്ടവിശേഷമായി വരുന്ന അടിയന്തരങ്ങൾക്ക് മുൻപായി നടത്തുന്ന ചടങ്ങാണ് കോപ്പുതുക്കൽ. വൈക്കത്തപ്പനും ഉപദേവതമാർക്കും വിശേഷാൽ വഴിപാട് നടത്തിയ ശേഷമായിരുന്നു ചടങ്ങ്. ദേവസ്വം ഭരണാധികാരി അഷ്ടമിയുത്സവത്തിന് ആവശ്യമായ സാധനങ്ങൾ അളന്നുതൂക്കി ക്ഷേത്ര കാര്യക്കാരനെ എൽപ്പിക്കുന്നതാണ് ചടങ്ങ്. പ്രതീകാന്മകമായി മംഗള വസ്തുക്കളായ മഞ്ഞളും ചന്ദനവും അളന്ന് എല്പിക്കുന്നതോടെ ഉൽസവാദി ചടങ്ങുകൾ വീഴ്ചവരാതെ നടത്തുന്നതിന് ക്ഷേത്രകാര്യക്കാരൻ ഏറ്റു വാങ്ങുന്നതായാണ് വിശ്വാസം. ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ എസ് ജ്യോതികുമാർ കോപ്പു തൂക്കലിന് കാർമ്മികത്വം വഹിച്ചു. അസിസ്റ്റൻഡ് കമ്മിഷണർ വി കൃഷ്ണകുമാർ,അഡ്മിനിസ്‌ടേറ്റിവ് ഓഫിസർ കെ.ആർ ബിജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

.