പാട്ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. 17 ജില്ലകളിലായി 94 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ് ഉൾപ്പടെ 1463 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്.
പശ്ചിമ ചമ്പാരൻ, പൂർവ ചമ്പാരൻ, ശീവർ, സിതാമർഡി, മധുബനി, ദർബംഗ, മുസഫർപുർ, ഗോപാൽഗഞ്ച്, സിവാൻ, സരൺ, വൈശാലി, സമസ്തിപുർ, ബെഗുസാരായ്, ഖഗാരിയ, ഭഗൽപുർ, നളന്ദ, പാട്ന ജില്ലകളിലെ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.2.85 കോടിയിലധികം വോട്ടർമാരുണ്ട്.
കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് വോട്ടെടുപ്പ്. കൊവിഡ് രോഗികൾക്ക് പോളിംഗിന്റെ അവസാന മണിക്കൂറിൽ വോട്ടു ചെയ്യാം. നക്സൽ ബാധിത മണ്ഡലങ്ങളിൽ വൈകിട്ട് നാലിന് വോട്ടെടുപ്പ് അവസാനിക്കും.ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന ഘട്ടമാണിത്. അവസാനഘട്ടം നവംബർ ഏഴിന് 78 മണ്ഡലങ്ങളിൽ നടക്കും. ആദ്യ ഘട്ടം ഒക്ടോബർ 28ന് 71 മണ്ഡലങ്ങളിൽ പൂർത്തിയായിരുന്നു.നവംബർ പത്തിനാണ് ഫലപ്രഖ്യാപനം.
Voting begins for the second phase of Bihar Assembly polls. 1463 candidates, including RJD leaders Tejashwi Yadav and Tej Pratap Yadav, in fray for 94 seats across 17 districts.#BiharElections pic.twitter.com/qomEOAwgOH
— ANI (@ANI) November 3, 2020