വാഷിംഗ്ടൺ: അമേരിക്കൻ ഡെമോക്രാറ്റിക്ക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസിനെതിരെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.കമലാ ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടാൽ യു.എസ് ജനതയ്ക്കും സ്ത്രീകൾക്കും അത് ദോഷകരമായി ബാധിക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയ്ക്കും സ്ത്രീകൾക്കും 'അതിഭയങ്കരമായ കാര്യമാണ്' അവർ പ്രസിഡന്റാവുക എന്നതെന്നും ട്രംപ് പറഞ്ഞു.
"ജോ ബെെഡൻ ഒരിക്കലും തിരഞ്ഞെടുപ്പിൽ ജയിക്കില്ല, ജയിച്ചാലും അധികകാലം അവിടെ ഉണ്ടാകില്ല. ബെർണി സാൻഡേഴ്സിനേക്കാൾ കൂടുതൽ മോശമായ ഒരു ഉപരാഷ്ട്രപതിയെ അദ്ദേഹത്തിന് ലഭിച്ചു, അദ്ദേഹം നല്ല വ്യക്തി ആയിരുന്നില്ല. കമലയും അങ്ങനെയാണെന്ന് കരുതുന്നു. ദോഷകരമായ ആദ്യ പ്രതിനിധിയായിരിക്കുമെന്ന് ഞാൻ കരുതുന്നു." ട്രംപ് ആരോപിച്ചു.
അതേസമയം അമേരിക്കയിൽ തിരഞ്ഞെടുപ്പ് നടന്നുവരികയാണ്. ഉച്ചയോടെ പ്രതീക്ഷിച്ചതിന്റെ പകുതിയിലധികം വോട്ടുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ന് രാവിലെയോടെ ആദ്യ ഫലസൂചനകള്‍ ലഭിക്കും. നൂറ് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമായിരിക്കും ഇത്തവണത്തേതെന്നാണ് പ്രതീക്ഷിക്കുന്നത്.
24 കോടി വോട്ടര്‍മാരാണ് ഉള്ളത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തപാല്‍ വോട്ടിംഗ് ഏര്‍പ്പെടുത്തിയിരുന്നു. പത്ത് കോടി ആളുകള്‍ ഇത് വഴി വോട്ട് ചെയ്തെന്നാണ് റിപ്പോര്‍ട്ട്.അമേരിക്കന്‍ പ്രസിഡന്റ് പദവി ഡോണാള്‍ഡ് ട്രംപ് നിലനിര്‍ത്തുമോ ഡോമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ അട്ടിമറിക്കുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. നിലവിലെ പോളുകളെല്ലാം ജോ ബൈഡന് അനുകൂലമായിരുന്നു. ഫ്ളോറിഡ, പെന്‍സില്‍വാനിയ, ഒഹായോ മിഷിഗണ്‍, അരിസോണ,വിസികോണ്‍സില്‍ എന്നീ പോരാട്ട സംസ്ഥാനങ്ങളാണ് നിര്‍ണായകമാകുക.