പ്രശസ്ത സംഗീത സംവിധായകനായ ഗോപീസുന്ദർ ഒരു തികഞ്ഞ മൃഗസ്‌നേഹി കൂടിയാണ്. പരിക്കേറ്റ തെരുവ് നായകളെ വീട്ടിൽ കൊണ്ടുവന്ന് പരിപാലിക്കുന്നതിൽ കഴിഞ്ഞ പത്ത് വർഷമായി അദ്ദേഹം സന്തോഷം കണ്ടെത്തുന്നുണ്ട്. അത്തരത്തിൽ കൊണ്ടുവന്ന ഏഴോളം നായകൾ ഇപ്പോൾ വീട്ടിലുണ്ടെന്ന് ഗോപീ സുന്ദർ പറയുന്നു. ഇതിൽ ഭൂരിഭാഗവും പരുക്കേറ്റവയും, തീവ്രസംഘടനകൾ വെട്ടും കൊലയും പരിശീലക്കാനായി കാലോ കയ്യോ വെട്ടിയിട്ട നായകളാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം എഴുതുന്നു. ഇത്തരം നായകളെ സംരക്ഷിക്കുന്നത് തന്റെ ഔദാര്യമായോ കരുണയായോ കാണുന്നില്ലെന്നും മറിച്ച് സന്തോഷമായിട്ടാണ് കണക്കാക്കുന്നതെന്നും കുറിക്കുന്നു.
തന്റെ നായസ്‌നേഹവുമായി ഫേസ്ബുക്കിൽ ഇപ്പോൾ വരാൻ ഒരു കാരണമുണ്ട്. വീട്ടിലെ അന്തേവാസികളായ തെരുവ് നായകളെ ശുശ്രൂഷിക്കുന്നതിനായി ഒരാളെ ജോലിക്കായി ആവശ്യമുണ്ടെന്ന് കാട്ടി ഫേസ്ബുക്കിൽ ഗോപീസുന്ദർ ഒരു പരസ്യം ചെയ്തിരുന്നു. എന്നാൽ ഇതിനോട് ഒരു കൂട്ടം ആളുകൾ പരിഹാസത്തോടെയാണ പ്രതികരിച്ചത്. ഇതിന് മറുപടിയായിട്ടാണ് കാശുകൂടിയിട്ടുള്ള കഴപ്പുകൊണ്ടല്ല താനിതൊക്കെ ചെയ്യുന്നതെന്ന വിശദീകരണവുമായി അദ്ദേഹം വീണ്ടും രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കാശുകൂടിയിട്ടുള്ള കഴപ്പല്ല സർ
===============
സോഷ്യൽ മീഡിയ ഇരുവശമുളള നാണയമാണ് .എത്രത്തോളം പോസിറ്റിവിറ്റിയണ്ടോ അത്രത്തോളം നെഗറ്റിവിറ്റിയുമുണ്ടാകും . പ്രശംസയുടെ അതേ അളവിൽ തന്നെ തെറിവിളിയും കിട്ടും. സോഷ്യൽ മീഡിയയുടെ തലോടൽ വേണ്ടവോളം കിട്ടിയിട്ടുള്ള ആളാണ് ഞാൻ. അത്രതന്നെയോ അതിലധികമോ തല്ലലും കിട്ടിയിട്ടുണ്ട്. അത് രണ്ടും അതേ സ്പിരിറ്റിൽ തന്നെയാണ് ഉൾക്കൊള്ളാറുള്ളത്. വ്യക്തിപരമായോ ,തൊഴിൽ പരമായോ ഉള്ള ഒരു വിമർശനത്തിനും പ്രതികരിക്കാറില്ല. പ്രശംസകളിൽ കൂടുതൽ സന്തോഷിക്കാറുമില്ല.
ഇവിടെ പ്രതികരിച്ചു കൊണ്ട് നാല് വരി എഴുതുന്നത് എന്നെ കുറിച്ച് മാത്രമല്ലാത്ത കാര്യമായതുകൊണ്ടാണ്. നമ്മളെ പോലെത്തന്നെ ഈ ഭൂമിയുടെ അവകാശികളായ കുറച്ച് മിണ്ടാപ്രാണികളുടെ കൂടികാര്യമായതുകൊണ്ടാണ്.
കഴിഞ്ഞ പത്ത് വർഷമായി വീട്ടിൽ പട്ടികളെ വളർത്തുന്നുണ്ട്. ഇഷ്ടം കൊണ്ടാണ് ആഗ്രഹം കൊണ്ടാണ്. അത് സന്തോഷം തരുന്നതുകൊണ്ടാണ്. ഇപ്പോൾ 7 പട്ടികളുണ്ട്. ഇതിൽ ഭൂരിഭാഗവും വഴിയോരത്ത് നിന്ന് കിട്ടിയവയാണ് . മനുഷ്യൻ കലിപ്പ് തീർക്കാൻ ,വെട്ടും കൊലയും പരിശീലക്കാൻ , കാലോ കയ്യോ വെട്ടിയിട്ട പാവങ്ങളും ഇതിലുണ്ട്. ഇത് ഔദാര്യമോ കരുണയോ ഒന്നുമായി പറയുന്നില്ല. അതിനുമപ്പുറം സന്തോഷമാണ്.
ഇവയെ പരിപാലിക്കുക വലിയ ജോലിയാണ്. അതു കൊണ്ടു തന്നെ ഏറെ കാലമായി ഒരു ജോലിക്കാരനെ വച്ചിട്ടുണ്ട്. ഇപ്പോൾ അയാൾ ജോലിയിൽ നിന്ന് വിരമിച്ച് നാട്ടിലേക്ക് പോകുന്നു. ആ സമയത്താണ് പുതിയ ഒരു ജോലിക്കാരനായി പരസ്യം കൊടുത്തത് . (ഈ ദുരിതകാലത്ത് അങ്ങനെ ഒരാൾക്ക് ജോലി കിട്ടിയാൽ അതൊരു കുടുംബത്തിന് സഹായമാകുമല്ലൊ എന്ന തോന്നലും അതിലുണ്ടായി )
മോശം കാര്യങ്ങൾക്ക് സോഷ്യൽ മീഡിയയിലെ പുതിയ പേരാണ് പട്ടി ഷോ.. പക്ഷെ അത്രത്തോളം മോശക്കാരല്ല സർ പട്ടികൾ . അവയോട് സ്‌നേഹവും കരുണയും സഹാനുഭൂതിയും കാണിക്കണമെന്നല്ല പറയുന്നത് അത് കാണിക്കുന്നവരെ വെറുതെ വിടുകയെങ്കിലും ചെയ്യുക. എന്റെ ഈ ുമൃശേരൗഹമൃ ുീേെ നെ ട്രോളിയവരോട് ,അത് വാർത്തയാക്കുന്നവരോട് ഏറെ വിനയത്തോടെ ഒന്നേ പറയാനുള്ളു
ഇത് കാശിന്റെ തിളപ്പമല്ല സർ
കനിവാണ് സ്‌നേഹമാണ് സന്തോഷമാണ് .കാശുണ്ടങ്കിലും ഇല്ലങ്കിലും ഉള്ളതിലൊരു പങ്കെടുത്ത് ഞാനിത് ചെയ്തുകൊണ്ടേയിരിക്കുന്നു
സ്‌നേഹം
ഗോപീസുന്ദർ