ന്യൂയോർക്ക് : ജോ ബൈഡന് പിന്തുണ പ്രഖ്യാപിച്ച് മാൻഹട്ടനിൽ നടന്ന റാലിയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് തുപ്പി ഇന്ത്യൻ വംശജ. പെൻസിൽവേനിയയിൽ നിന്നുള്ള 24കാരിയായ ദെവീന സിംഗ് എന്ന യുവതിയാണ് പൊലീസ് അറസ്റ്റിലായത്. ദെവീന പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്ത് തുപ്പുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു.
നവംബർ 4ന് രാത്രിയായിരുന്നു സംഭവം. 50 പേർ പങ്കെടുത്ത റാലി പ്രദേശത്ത് ആക്രമണം അഴിച്ചുവിട്ടെന്നും റോഡിൽ തീയിട്ടെന്നും പൊലീസ് പറയുന്നു. പൊലീസിനെ അധിക്ഷേപിച്ചതിനും പ്രാദേശിക നിയമങ്ങൾ ലംഘിച്ചതിനുമാണ് ദെവീന സിംഗ് അറസ്റ്റിലായത്. ദെവീനയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. മാസ്ക് ധരിക്കാതിരുന്ന ദെവീന 'ഫാസിസ്റ്റ് ' എന്ന് ആക്രോശിച്ച് കൊണ്ട് പൊലീസ് ഉദ്യോഗസ്ഥനെതിരെ അധിക്ഷേപവാക്കുകൾ പറയുന്നതും വീഡിയോയിൽ വ്യക്തമാണ്.