അടുത്തിടെയാണ് യൂട്യൂബിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയതിന് യൂട്യൂബറായ വിജയ് പി നായരെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടരും മർദ്ദിച്ചത്.കേസിൽ ഇവർ ഇപ്പോൾ ഒളിവിലാണ്.ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട് ഭാഗ്യലക്ഷ്മിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിലിം കംപോസറും എഴുത്തുകാരനുമായ വിനു കിരിയത്ത്.
' ഇത് കേട്ടപ്പോൾ ആ യൂട്യൂബറോട് എനിക്ക് പുച്ഛമാണ് തോന്നിയത്. അയാൾ പറയുന്ന ആ ഭാഷ, കുഞ്ഞുങ്ങൾ വരെ ഉപയോഗിക്കുന്നതാണ് യൂട്യൂബ്. പക്ഷേ ഒരാൾക്കും അയാളെ ശിക്ഷിക്കാൻ അധികാരമില്ല. പൊലീസിനുപോലും കേസെടുക്കാനെ അധികാരമുള്ളു.ശിക്ഷിക്കേണ്ടത് കോടതിയാണ്.ഭാഗ്യലക്ഷ്മിയും കൂട്ടരും അത് ചെയ്യുമ്പോൾ ചിന്തിക്കണമായിരുന്നു നിയമം കയ്യിലെടുക്കാൻ പാടില്ലെന്ന്. ഇവർ ആരാണ്? ഇവർക്ക് ആരാണ് ആ സ്വാതന്ത്യം കൊടുത്തത്. ശാന്തിവിള ദിനേശ് പറഞ്ഞതുപോലെ ഒരുപക്ഷേ നമ്മുടെയടുത്തെങ്ങാനുമാണ് വന്നതെങ്കിൽ അടി കൊടുക്കും എന്നുള്ളതിൽ യാതൊരു സംശയവുമില്ല, ബാക്കിയൊക്കെ പിന്നെ. ആണുങ്ങളുടെ അടിപോലും ഞങ്ങളാരും കൊള്ളില്ല പിന്നല്ലേ. പക്ഷേ അയാൾ തൊഴുതു നിൽക്കുകയാണ്.'-അദ്ദേഹം പറഞ്ഞു.
'ഭാഗ്യലക്ഷ്മി പറയുന്നത് കേട്ടു റോഡിൽ ആണുങ്ങൾ മൂത്രമൊഴിക്കുന്നത് കണ്ടാൽ വണ്ടിയിടിച്ചു കൊല്ലാൻ തോന്നുമെന്ന്.ഈ ഭാഗ്യലക്ഷ്മി ചെന്നൈയിൽ താമസിച്ചിരുന്നതാണ്. ഞാനൊക്കെ തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പോകുമ്പോൾ പോലും റെയിൽവേ സ്‌റ്റേഷനിലിറങ്ങിയാൽ ഇടത്തോട്ടും വലത്തോട്ടും നോക്കില്ല. അവിടെ ഒന്നും രണ്ടും റോഡിൽ തന്നെയാണ് ആണും പെണ്ണും സാധിച്ചിരുന്നത്.അവിടെ കോടമ്പാക്കത്ത് താമസിക്കുന്ന ഭാഗ്യലക്ഷ്മിയ്ക്ക് അന്നൊന്നും ഇത് തോന്നാത്തത് എന്താ? അന്ന് വണ്ടിയില്ല. ഇത്തിരി പൈസയൊക്കെ ആയപ്പോഴേക്കും പിന്നെ സ്റ്റൈലൊക്കെ മാറി, കാലിന്മേൽ കാലൊക്കെയിട്ട് ആണുങ്ങളെ മൊത്തം പുച്ഛിക്കുക.
നടിയെ ആക്രമിച്ച സംഭവം ഉണ്ടായപ്പോൾ, ഇവിടെ തിരുവനന്തപുരത്ത് തന്നെ അവിടെ അന്ന് ഞാനുമുണ്ടായിരുന്നു. അവിടെ വന്നിട്ട് ഇവരുടെ കരച്ചിലും, അതായത് ഇതിലപ്പുറം ലോകത്ത് ഒരു നന്മയുള്ള സ്ത്രീ ഇല്ല. ആണുങ്ങളുടെ മുഴുവൻ ആ വാക്ക് ഞാൻ ഇവിടെ ഉപയോഗിക്കുന്നില്ല. ഇത്തരക്കാരുടെ ഇതൊക്കെ അങ്ങ് മുറിച്ചുകളയണം. ഇവർ ആരാണ് അതൊക്കെ മുറിച്ചു കളയാൻ'-അദ്ദേഹം ചോദിക്കുന്നു.