suicide

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ നന്ദ്യാലില്‍ നാലംഗ കുടുംബം ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യാ ചെയ്ത സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍. സി.ഐ സോമശേഖര റെഡ്ഢി, ഹെഡ് കോണ്‍സ്റ്റബിള്‍ ഗംഗാധര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നന്ദ്യാല്‍ സ്വദേശിയായ അബ്ദുല്‍ സലാമിന്റെയും കുടുംബത്തിന്റെയും മരണവുമായി ബന്ധപ്പെട്ട കേസിലാണ് ഇരുവരേയും കുറ്റക്കാരെന്ന് കണ്ട് അറസ്റ്റ് ചെയ്തത്.

അബ്ദുല്‍ സലാമിനെ മോഷണ കുറ്റം ചാര്‍ത്തി അനാവശ്യമായി ഉപദ്രവിച്ചെന്നും ഇതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് ഭാര്യക്കും രണ്ടു കുട്ടികള്‍ക്കുമൊപ്പം ആത്മഹത്യ ചെയ്തതെന്നുമാണ് അന്വേഷണത്തില്‍ വ്യക്തമായത്. മരിക്കുന്നതിന് മുന്‍പ് കുടുംബം തെറ്റുകാരല്ലെന്ന് വ്യക്തമാക്കി അബ്ദുല്‍ സലാം മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായതോടെ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഢിയാണ് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടത്.