s-400-air-defence-system

മോസ്‌കോ: എസ് -400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വെെകാതെ ഇന്ത്യയ്‌ക്ക് കെെമാറുമെന്ന് റഷ്യ. ഇതിനുള്ള നടപടികൾ ഊർജിതമാക്കിയെന്നും 2021 അവസാനത്തോടെ ആദ്യ ബാച്ച് പ്രതിരോധ സംവിധാനങ്ങൾ നൽകുമെന്നും റഷ്യൻ നയതന്ത്രജ്ഞൻ അറിയിച്ചു.

ആദ്യ ബാച്ചിൽ അഞ്ച് എസ് -400 വ്യോമ പ്രതിരോധ സംവിധാനമാകും ഉണ്ടാവുക. ഇതിനൊപ്പം കെ.എ -226 മൾട്ടി പർപ്പസ് ഹെലികോപ്റ്ററുകൾക്കുള്ള കരാർ അന്തിമമാക്കുന്നതിനുള്ള നടപടികളും മുന്നേറുകയാണ്. എസ്-400 സംവിധാനങ്ങൾ വാങ്ങുന്നതിനായി 5.43 ബില്യൺ യു.എസ് ഡോളർ കരാറിൽ കഴിഞ്ഞ വർഷമാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്.

"ഇന്ത്യയുടെ ഭാഗത്തുനിന്ന് എസ് 400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉടൻ വേണമെന്ന് അഭ്യർത്ഥന ഉണ്ടായാൽ ഈ ആവശ്യം നിറവേറ്റാൻ ഞങ്ങൾ പരമാവധി ശ്രമിക്കും." റഷ്യയുടെ ഡെപ്യൂട്ടി ചീഫ് മിഷൻ റോമൻ ബാബുഷ്കിൻ പറഞ്ഞു.

200 കമോവ് കെ.എ -226 ഹെലികോപ്റ്ററുകൾ വിതരണം ചെയ്യുന്നതിനുള്ള കരാർ അന്തിമമാക്കുന്നതിന് ഇന്ത്യയും റഷ്യയും വളരെ അടുത്താണെന്നും ബാബുഷ്കിൻ പറഞ്ഞു, ഇതിൽ 140 എണ്ണം പ്രാദേശികവൽക്കരണത്തിന്റെ പരമാവധി തലത്തിൽ ഇന്ത്യയിൽ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഇന്ത്യ-ചെെന അതിർത്തി തർക്കം നിലവിൽക്കുന്ന സാഹചര്യത്തിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വേഗത്തിൽ വിതരണം ചെയ്യണമെന്ന ആവശ്യം ചിലകോണുകളിൽ നിന്നും വ ന്നിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം.