lock-down

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡിസംബര്‍ ഒന്നുമുതൽ വീണ്ടും രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന പ്രചാരണങ്ങൾക്കെതിരെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ. സര്‍ക്കാര്‍ അത്തരത്തില്‍ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി.

കോവിഡ് രണ്ടാം തരംഗം നേരിടുന്ന യൂറോപ്യൻ രാജ്യങ്ങളായ ഫ്രാന്‍സ്, ബ്രിട്ടൻ തുടങ്ങിയവ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. സമാനമായ നിലയില്‍ രോഗവ്യാപനം ഉയരാതിരിക്കാന്‍ ഇന്ത്യയും രാജ്യവ്യാപകമായി വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ പോകുന്നു എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നത്.. ഡിസംബര്‍ ഒന്നുമുതല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നായിരുന്ന പ്രചാരണം..

A tweet allegedly posted by a prominent media outlet claims that due to the growing number of #COVID19 cases in the country, the Govt. is going to re-impose a nationwide lockdown from 1st December#PIBFactCheck: This tweet is #Morphed. No such decision has been taken by the Govt pic.twitter.com/8Urg7ErmEH

— PIB Fact Check (@PIBFactCheck) November 12, 2020

ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ട്വീറ്റ് മോര്‍ഫ് ചെയ്തതാണെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്‌ട് ചെക്ക് സംവിധാനം പറയുന്നു. സര്‍ക്കാര്‍ അത്തരത്തില്‍ ഒരു തീരുമാനവും ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്‌ട് ചെക്ക് ട്വീറ്റില്‍ പറയുന്നു