arrest

കൊച്ചി:പത്തൊൻപതുകാരന്റെ നഗ്ന ദൃശ്യങ്ങൾ പകർത്തി മൊബൈൽ ഫോണും സ്വർണവും തട്ടിയെടുത്ത കേസിൽ യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ഇടപ്പള്ളി സ്വദേശിയാണ് തട്ടിപ്പിനിരയായത്. കൊല്ലം മയ്യനാട് സ്വദേശിനി റിസ്വാനയും, എറണാകുളം പോണേക്കര സ്വദേശി അൽത്താഫുമാണ് ചേരാനെല്ലൂർ പൊലീസിന്റെ പിടിയിലായത്.

ലിവിങ് ടുഗെതർ പാർട്ണറായ പ്രതികൾ ചെരാനെല്ലൂർ വിഷ്ണുപുരം ഫെഡറൽ ബാങ്ക് ലിങ്ക് റോഡിൽ വാടകയ്ക്ക് താമസിക്കുകയാണ്. റിസ്വാന വാട്ട്സാപ്പ് വഴി സന്ദേശം അയച്ച് അൽത്താഫിന്റെ സുഹൃത്തായ പത്തൊൻപതുകാരനെ തങ്ങളുടെ വീട്ടിലേക്ക് എത്തിച്ചു.തുടർന്ന് നഗ്നനാക്കി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.


പ്രതികൾ തട്ടിയെടുത്ത സ്വർണമാലയും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഒന്നര മാസത്തിനിടെ ജില്ലയിൽ നടക്കുന്ന മൂന്നാമത്തെ ഹണി ട്രാപ്പാണിത്.