sabarimala

പത്തനംതിട്ട: മണ്ഡലകാല പൂജകൾക്കായി ശബരിമല നട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. തീർഥാടകർക്ക് നാളെ മുതലാണ് പ്രവേശനം. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത തീർത്ഥാടകർക്ക് മാത്രമാണ് പ്രവേശന അനുമതി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ദർശനം.

60നും 65നും മദ്ധ്യേ പ്രായമുള്ളവർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. തീർത്ഥാടകർ 24 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. മല കയറുമ്പോൾ മാസ്‌ക് നിർബന്ധമല്ല. ഉപയോഗിച്ച മാസ്‌ക് ശേഖരിച്ച് നശിപ്പിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കടകളിൽ സാനിറ്റൈസറുകളും മാസ്‌കുകളും അണുനശീകരണ സാധനങ്ങളും ലഭ്യമാക്കും. മെഡിക്കൽ സെന്ററുകൾ, ഓക്സിജൻ പാർലറുകൾ തുടങ്ങിയവയും പ്രവർത്തിപ്പിക്കും.  വൃശ്ചികം ഒന്നിന് പുതിയ മേൽശാന്തി വി.കെ ജയരാജ് പോറ്റി നടതുറക്കും.ശബരിമലയിൽ ഒരേ സമയം നാല് എസ്.പിമാരുടെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണം ഒരുക്കും. മകര വിളക്കു കാലത്ത് നാലു ഘട്ടമായാണ് ക്രമീകരണം. ദക്ഷിണ മേഖലാ ഐജിയും റേഞ്ച് ഡിഐജിയും മേൽനോട്ടം വഹിക്കും. നാളെ മുതൽ നവംബർ 30 വരെയുള്ള ആദ്യ ഘട്ടത്തിൽ എസ്.പിമാരായ ആർ. സുകേശൻ, ബി. കൃഷ്ണകുമാർ എന്നിവർക്കാണ് സന്നിധാനത്തെ ചുമതല.  കെ.എം. സാബുമാത്യു, കെ.എൽ. ജോൺകുട്ടി എന്നിവർക്ക് പമ്പയുടെ ചുമതല നൽകും.

തിക്കും തിരക്കുമില്ലാതെ...

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ദർശനം. പതിനെട്ടാം പടിയിൽ കൈപിടിച്ചു കയറ്റാൻ പൊലീസ് ഉണ്ടാകില്ല.പതിനെട്ടാംപടിക്ക് താഴെ കൈകാലുകൾ സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യമുണ്ട്. കൊടിമരച്ചുവട്ടിൽ നിന്ന് ഭക്തരെ ഫ്ളൈ ഒാവർ ഒഴിവാക്കി വലതുവശം വഴി മൂന്ന് നിരയായി കടത്തിവിടും. ശ്രീകോവിലിന് പിന്നിൽ നെയ് ത്തേങ്ങ സ്വീകരിക്കാൻ കൗണ്ടറുണ്ട്. മാളികപ്പുറം ദർശനം കഴിഞ്ഞു വരുന്ന പാതയിലെ കൗണ്ടറിൽ നിന്ന് ആടിയശിഷ്ടം നെയ്യ് നൽകും. പമ്പയിൽ ബലിതർപ്പണം ഉണ്ടായിരിക്കില്ല.