ആനന്ദത്തിലൂടെ എത്തിയ അനാർ‌ക്കലി മരിക്കാറിന്റെ വിശേഷങ്ങൾ, കാഴ്ചപ്പാടുകൾ

anarkali

കണ്ണട വച്ചപ്പോൾ ഫെമിനിച്ചി ലുക്കാണെന്ന് കേൾക്കാൻ തുടങ്ങി. ഫെമിനിച്ചയല്ലേ എന്നു സിനിമയിൽ അഭിനയിക്കുന്നതിന് മുൻപേ കേട്ടു. ഒരിക്കലും തെറ്റുദ്ധരിക്കപ്പെട്ടതല്ല.ഞാൻ ഫെമിനിച്ചി തന്നെയാണ്. പത്താം ക്‌ളാസ് മുതൽ കണ്ണടയുണ്ട്. വട്ടമുഖയായതിനാലാണ് കണ്ണട ധരിക്കുന്നത്. വലിയ കണ്ണടയാണ് ചേരുക. കാര്യങ്ങൾ തുറന്നു പറയുന്നതാണ് ശീലം. ബോയ് കട്ട് ചെയ്തപ്പോൾ ബുദ്ധിജീവി ലുക്കാണെന്ന് കേട്ടു. ബുദ്ധിജീവിയല്ലെന്ന് എന്നെ അറിയുന്നവർക്ക് അറിയാം കുറെ നാളായുള്ള ആഗ്രഹമാണ് മുടി വെട്ടുക എന്നത്.പതിനൊന്നാം ക്‌ളാസ് കഴിഞ്ഞപ്പോഴാണ് ആദ്യം വെട്ടുന്നത്.ഒരു പുതുമ വേണമെന്ന് തോന്നി.വീട്ടിൽ പറയാതെയാണ് വെട്ടിയത്.ബോയ് കട്ട് ചേരുന്നു എന്നു കേട്ടു.ഇത് രണ്ടാം വെട്ടാണ്. ഫാഷൻ ഡിസൈനിംഗാണ് പഠിക്കുന്നത്. സിനിമയിൽ ഫാഷൻ ഡിസൈനറാവാനാണ് ആഗ്രഹം.

കോസ്റ്റ്യൂംസ് അനാർക്കലി മരിക്കാർ എന്ന ടൈറ്റിൽ കാർഡ് ഒരു ദിവസം തെളിയും.സംവിധായികയാവണമെന്ന് ഇതേവരെ ചിന്തിച്ചിട്ടില്ല അനാർക്കലി എന്ന പേരിട്ടത് വാപ്പയുടെ സുഹൃത്താണ് . വാപ്പയും ഉമ്മയും ചേർന്നാണ് ചേച്ചിക്ക് ലക്ഷ്മി എന്ന പേരിട്ടത് പേരിന് വലിയ കാര്യമില്ലെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങൾ. ലക്ഷ്മി എന്നു പറയുമ്പോൾ പിന്നാലെ കുറെ ചോദ്യങ്ങൾ കേൾക്കേണ്ടി വരും.സെലിബ്രിറ്റിയായതിനാൽ സോഷ്യൽ മീഡിയയിൽ സജീവമാണ്. വാപ്പ നിയാസ് മരിക്കാർ ഫോട്ടോഗ്രാഫറായതിനാൽ കാമറയോടും ചിത്രങ്ങളോടും എനിക്ക് താത്പര്യം അൽപം കൂടുതലാണ്. ലോക് ഡൗൺ സമയത്ത് ഫോട്ടോഷോപ്പും ഇലസ്‌ട്രേഷനും പഠിച്ചു.ദുൽഖറിന്റെ ചിത്രം 'ഫോട്ടോഷോപ്പ'യിൽ ഒരു പരീക്ഷണം നടത്തി. പഠിച്ചത് ഒന്നു പരീക്ഷിച്ചു നോക്കിയതാണ്. അതു ചെയ്തത് ദുൽഖറിന്റെ പിറന്നാൾ ദിവസമായിരുന്നു. അഭിനയം പോകുന്നിടത്തോളം പോവട്ടെ എന്നാണ് ആഗ്രഹം.അവസരം കിട്ടുന്നതുവരെ സിനിമയിൽ അഭിനയിക്കും. ഭാവിയിലും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും.