ബുലന്ദ്ഷഹർ: മദ്ധ്യപ്രദേശിലെ മുതിർന്ന ബി.ജെ.പി നേതാവ് കൈലാഷ് സാരംഗ് (85) അന്തരിച്ചു. മുംബയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മകൻ വിശ്വാസ് സാരംഗ് മദ്ധ്യപ്രദേശിൽ മന്ത്രിയാണ്. വാർദ്ധക്യ സംബന്ധമായ അസുഖങ്ങൾ ഇദ്ദേഹത്തിനെ അലട്ടിയിരുന്നു. 12 ദിവസം മുമ്പ് മുംബയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ശനിയാഴ്ച മൂന്നുമണിയോടെയാണ് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.