ലണ്ടൻ:കൊവിഡ് ബാധിച്ചയാളുമായി സമ്പർക്കത്തിലേർപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നിരീക്ഷണത്തിൽ. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഔദ്യോഗിക ജോലികളും, സർക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ നേതൃത്വവും തുടരുമെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി. ബോറിസ് ജോണ്‍സണ്‍ വ്യാഴാഴ്ച പാര്‍ലമെന്റംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്ത കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയംഗമായ ലീ ആന്‍ഡേഴ്‌സണ് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് പ്രധാനമന്ത്രി നിരീക്ഷണത്തിൽ കഴിയുന്നത്.
Today I was notified by NHS Test and Trace that I must self-isolate as I have been in contact with someone who tested positive for COVID-19.
— Boris Johnson (@BorisJohnson) November 15, 2020
I have no symptoms, but am following the rules and will be working from No10 as I continue to lead the government’s pandemic response.
'ഇപ്പോൾ പ്രധാനമന്ത്രിക്ക് രോഗ ലക്ഷണങ്ങളൊന്നുമില്ല. ഡ്രൗണിംഗ് സ്ട്രീറ്റിലെ വസതിയിൽ നിന്ന് അദ്ദേഹം ഔദ്യോഗിക ജോലികൾ തുടരും.'- പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.ഈ വർഷം ആദ്യം ബോറിസ് ജോൺസണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തെ ലണ്ടനിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.