death

ലക്നൗ : പൊതുസ്ഥലത്ത് മൂത്രമൊഴിച്ചെന്ന പേരിൽ 23കാരനെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ബഹ്റായിച് ജില്ലയിൽ ഞാറാഴ്ചയാണ് സംഭവം. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഖയിരി ദിക്കോളി ഗ്രാമത്തിലെ സുഹൈൽ എന്ന യുവാവിനാണ് ദാരുണാന്ത്യം. സ്വന്തം അമ്മാവന്റെ വീടിന് മുന്നിലെ വഴിയിൽ മൂത്രമൊഴിച്ച സുഹൈലിനെ അയൽവാസികളായ റാം മൂരത്ത്, ആത്മാറാം, റാംപാൽ, സനേഹി, മൻജീത് എന്നിവർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. വടികൾ ഉപയോഗിച്ചാണ് സുഹൈലിനെ മർദ്ദിച്ചത്.

ഗുരുതരമായി പരിക്കേറ്റ സുഹൈലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. സുഹൈലിന്റെ അമ്മാവൻ ചിന്ദാറാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റാം മൂരത്ത്, സനേഹി, മൻജീത് എന്നീ പ്രതികളാണ് പിടിയിലായത്.