cm

തിരുവനന്തപുരം:ശബരിമല ദർശനത്തിനെത്തുന്ന തീർത്ഥാടകർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്റ്റ് നെഗറ്റീവ് ആയാലും
രോഗസാദ്ധ്യത തള്ളിക്കള്ളയാനാകില്ലെന്നും ജാഗ്രത പാലിക്കാണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർ ഓരോ 30 മിനിറ്റിലും കൈകൾ ശുചിയാക്കണമെന്നും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ശബരിമലയിലേക്കുള്ള വഴിയിൽ പ്രധാന പൊതുസ്ഥലങ്ങളിൽ അംഗീകൃത കിയോസ്കുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവയുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

നിലയ്ക്കലും പമ്പയിലും കൂടിനിൽക്കുന്നത് ഒഴിവാക്കണം. ഒരു സ്ഥലത്തും ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് അനുവദിക്കില്ല. ടോയിലറ്റുകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കണം. തീർത്ഥാടകർക്കൊപ്പം വരുന്ന പാചകക്കാർ, ഡ്രൈവർമാർ, ക്ലീനർമാർ ഇവരെല്ലാം നിർബന്ധമായും കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.