പാരിസ്: അദ്ധ്യാപകന് നേരെ വധഭീഷണി മുഴക്കിയ 14കാരനായ മുസ്ലിം വിദ്യാർത്ഥി അറസ്റ്റിൽ. ഫ്രാൻസിലെ സാവിഗ്നി ലെ ടെമ്പിളിലെ ലാ ഗ്രേഞ്ച് ഡു ബോയിസ് കോളേജിലാണ് സംഭവമുണ്ടായത്. മതനിന്ദ ആരോപിച്ച് സാമുവൽ പാറ്റിയെന്ന അദ്ധ്യാപകനെ കൊലപ്പെടുത്തി ഏറെ നാൾ കഴിയും മുൻപാണ് ക്ലാസ് മുറിയിൽ വച്ച് അദ്ധ്യാപകന് നേരെ വിദ്യാർത്ഥി ഭീഷണി ഉയർത്തിയത്.
തുടർന്ന് അദ്ധ്യാപകൻ വിവരം സ്ക്കൂൾ അധികൃതരെയും, പൊലീസിനെയും വിവരമറിയിക്കുകയും ശേഷം സ്ക്കൂളിലെത്തി പോലീസ് വിദ്യാർത്ഥിയെ പിടികൂടുകയും ചെയ്തു. ഒരു ഇലക്ട്രിക് തോക്കും വിദ്യാർത്ഥിയിൽ നിന്ന് കണ്ടെടുത്തു. നിരോധിത ആയുധം കൈവശം വച്ചതിനും വിദ്യാർത്ഥിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് ക്ലാസെടുക്കുമ്പോൾ അദ്ധ്യാപകൻ ആക്ഷേപഹാസ്യ പത്രമായ ഷാർലി എബ്ദോയ്ക്ക് നേരെ നടന്ന അക്രമണത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ചിത്രങ്ങൾ കാണിയ്ക്കുകയുണ്ടായി. ഇതിനിടയിലാണ് വിദ്യാർത്ഥി അദ്ധ്യാപകന് നേരെ രോഷപ്രകടനം നടത്തിയതും, സാമുവൽ പാറ്റിയെ വധിച്ചതു പോലെ വധിക്കുമെന്ന് ഭീഷണി മുഴക്കിയതും.