തിരുവനന്തപുരം: മസാല ബോണ്ടിന് ഉയർന്ന പലിശയെന്ന വിമർശനം തളളി കിഫ്ബി. പലിശ യു എസ് ഡോളറിലെ ബോണ്ടിലല്ല കണക്കാക്കേണ്ടത്. ഇന്ത്യൻ കറൻസി അടിസ്ഥാനമാക്കി മാറ്റി പലിശ കണക്കാക്കണമെന്നാണ് കിഫ്‌ബിയുടെ വിശദീകരണം.
കിഫ്ബി ടെൻഡർ ചെയ്തപ്പോൾ കിട്ടിയത് 10.15 ശതമാനം എന്ന നിരക്കാണ്. ആന്ധ്രപ്രദേശ് കാപ്പിറ്റൽ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റി ശ്രമിച്ചപ്പോൾ കിട്ടിയത് 10.72 ശതമാനമാണ്. അതേസമയം കിഫ്ബി മസാലബോണ്ട് വഴി പണം സമാഹരിച്ചത് 9.723 ശതമാനത്തിന് മാത്രമാണ്. അപ്പോഴുയരുന്ന മറ്റൊരു ചോദ്യം അതേകാലത്ത് മറ്റ് പലസ്ഥാപനങ്ങളും ഇതിലും കുറഞ്ഞ പലിശയ്ക്ക് ബോണ്ടിറക്കിയിട്ടുണ്ടല്ലോ എന്നതാണ്. അതും വസ്തുതകൾ അറിയാതെയുളള വിമർശമാണെന്നാണ് കിഫ്ബി വ്യക്തമാക്കുന്നത്.
കൂടിയ പലിശനിരക്കിലാണ് കിഫ്ബി വിദേശധനകാര്യ വിപണിയിൽ നിന്ന് മസാലബോണ്ട് വഴി പണം സമാഹരിച്ചത് എന്ന വിമർശനത്തിനുള്ള...
Posted by Kerala Infrastructure Investment Fund Board on Tuesday, November 17, 2020