narotham-mishra

ഭോപ്പാൽ: 'ലൗ ജിഹാദി'നെതിരെ കർശന നിയമം നടപ്പാക്കാനൊരുങ്ങി മദ്ധ്യപ്രദേശ് സർക്കാർ. അടുത്ത നിയമസഭാ സമ്മേളനത്തിൽ പുതിയ ബിൽ അവതരിപ്പിക്കുമെന്നും വിവാഹലക്ഷ്യം മാത്രം മുൻനിറുത്തിയുള്ള മതപരിവർത്തനത്തിന് അഞ്ച് വർഷം കഠിനതടവ് ലഭ്യമാക്കാനുള്ള വകുപ്പ് നിയമം അനുശാസിക്കുമെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു.

ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരിക്കും ലൗ ജിഹാദ് കേസുകൾ രജിസ്റ്റർ ചെയ്യുക. പ്രധാനകുറ്റവാളിയോടൊപ്പം മതപരിവർത്തനത്തിന് സഹകരിക്കുന്നവരെയും പ്രതിചേർക്കും. വിവാഹാവശ്യത്തിനായുള്ള മതംമാറ്റത്തിനായി ഒരു മാസം മുമ്പ് തന്നെ കളക്ടർക്ക് അപേക്ഷ നൽകേണ്ടിവരും.

ലൗ ജിഹാദിനെതിരായ നിയമം കർണാടകയിൽ ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞിരുന്നു. ഹരിയാനയും സമാനപാതയിലാണ്.