ന്യൂഡൽഹി: തിരഞ്ഞെടുക്കപ്പെട്ട യു.എസ് പ്രസിഡന്റ് ജോ ബെെഡനെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് പകർച്ചവ്യാധി കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ ബെെഡനുമായി ചർച്ച നടത്തിയതായും മോദി പറഞ്ഞു.
"അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനുമായി ഫോണിൽ സംസാരിച്ച് അഭിനന്ദനം അറിയിച്ചു. ഇന്തോ-യുഎസ് പങ്കാളിത്തത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത അവർത്തിക്കുകയും ചർച്ച ചെയ്യുകകയും ചെയ്‌തു. കൊവിഡ് -19 പകർച്ചവ്യാധി, കാലാവസ്ഥാ വ്യതിയാനം, ഇന്തോ-പസഫിക് മേഖലയിലെ സഹകരണം തുടങ്ങിയ കാര്യങ്ങളിലെ ആശങ്കകളും പങ്കുവച്ചു." മോദി ട്വീറ്റ് ചെയ്‌തു.
യുഎസ് വെെസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജയായ കമലഹാരിസിനും പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകൾ അറിയിച്ചു." തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനും ഞാൻ ഊഷ്മളമായ അഭിനന്ദനങ്ങൾ അറിയിച്ചു. ഇന്തോ-യുഎസ് ബന്ധങ്ങൾക്ക് കരുത്ത് പകരുന്ന ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്ക് കമലയുടെ വിജയം വളരെയധികം അഭിമാനവും പ്രചോദനവുമാണ്." മോദി കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിൽ വിജയിച്ച് പത്ത് ദിവസങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി
ജോ ബെെഡന് ആശംസ അറിയിച്ച് വിളിച്ചത്. അതേസമയം ഇന്ത്യയും യുഎസും തമ്മിൽ ശക്തമായ ഉഭയകക്ഷി ബന്ധം നിലനിൽക്കുന്നതിനാൽ ബെെഡന്റെ ഭരണത്തിന് കീഴിൽ യുഎസുമായുള്ള ബന്ധം മുന്നോട്ട് കൊണ്ട് പോകുന്നതിൽ ഒരുതരത്തിലുള്ള പ്രശ്‌നങ്ങളും സർക്കാരിന് ഇല്ലെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ബെെഡൻ ഇന്ത്യയ്ക്ക് അന്യനല്ലെന്നും ജയശങ്കർ പറഞ്ഞിരുന്നു.
Spoke to US President-elect @JoeBiden on phone to congratulate him. We reiterated our firm commitment to the Indo-US strategic partnership and discussed our shared priorities and concerns - Covid-19 pandemic, climate change, and cooperation in the Indo-Pacific Region.
— Narendra Modi (@narendramodi) November 17, 2020
I also conveyed warm congratulations for VP-elect @KamalaHarris. Her success is a matter of great pride and inspiration for members of the vibrant Indian-American community, who are a tremendous source of strength for Indo-US relations.
— Narendra Modi (@narendramodi) November 17, 2020