ibrahim-kunju

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ വിജിലൻസ് സംഘം അറസ്റ്റ് ചെയ്‌ത മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ ജഡ്‌ജി ആശുപത്രിയിലെത്തി കാണും. ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യാൻ സാദ്ധ്യത ഇല്ലാത്തതിനാണ് വിജിലൻസ് ജഡ്‌ജി നേരിട്ട് ആശുപത്രിയിലേക്ക് എത്തുന്നത്.

മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസ് പരിഗണിക്കുന്ന ജഡ്‌ജി ജോബിൻ സെബാസ്റ്റ്യനാണ് ആശുപത്രിയിലെത്തി ഇബ്രാഹിം കുഞ്ഞിനെ കാണുക. കോടതിയിൽ നിന്നും ജഡ്‌ജി കൊച്ചിയിൽ ഇബ്രാഹിം കുഞ്ഞ് ചികിത്സയിൽ കഴിയുന്ന കൊച്ചി നെട്ടൂരിലെ ലോക്‌ഷോർ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ ഉണ്ണികൃഷ്ൻ ചെറുന്നിയൂർ ആണ് കേസിൽ ഹാജരാവുക. പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിലെത്തി. കേസിൽ ഇബ്രാഹിംകുഞ്ഞിന്റെ ചികിത്സ തുടരുമെന്ന് ഡോക്‌ടർമാർ അറിയിച്ചിട്ടുണ്ട്.