pic

കൊൽക്കത്ത: ബീഹാറിലെ വിജയത്തിന് ശേഷം ഭരണം പിടിച്ചെടുക്കാൻ ബി.ജെ.പി ലക്ഷ്യമിടുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് പശ്ചിമ ബംഗാൾ. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാകും പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ മുന്നിൽ നിന്ന് നയിക്കുക. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇതിനോടകം തന്നെ ആഭ്യന്തരമന്ത്രി അമിത്ഷാ സംസ്ഥാനത്ത് നിരവധി തവണ സന്ദർശനം നടത്തി.

കേന്ദ്ര സർക്കാരിന്റെ വികസന നയങ്ങളാകും പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ പ്രധാന
തിരഞ്ഞെടുപ്പ് വാഗ്‌ദാനം. വരുന്ന മേയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും അടിസ്ഥാന പ്രവർത്തനങ്ങളും പാർട്ടി ബൂത്ത് തലത്തിൽ വിഭജിച്ച് നൽകിയിരിക്കുകയാണ്. ബംഗാളിലെ 294 നിയമസഭാ സീറ്റുകളെ അഞ്ച് മേഖലകളായി തിരിച്ചാണ് ബി.ജെ.പി തിരഞ്ഞെടുപ്പ് പരിപാടികൾ ഏകോപിപ്പിച്ചിരിക്കുന്നത്. ഓരോ മേഖലയിലും ഒരോ ദേശീയ നേതാവിന് തിരഞ്ഞെടുപ്പ് പരിപാടികളുടെ ചുമതലയും നൽകിയിട്ടുണ്ട്.