തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാഹനം സ്വര്‍ണക്കടത്തിന് ഉപയോഗിച്ചെന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ ആരോപണത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങി സ്പോർട്‌സ് കൗൺസിൽ പരസ്യമായി മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍ സുരേന്ദ്രന് വക്കീൽ നോട്ടീസ് അയച്ചു.
ഇതിനായി 15 ദിവസത്തെ സമയമാണ് നൽകിയിരിക്കുന്നത്. ഇത് ചെയ്യാത്ത പക്ഷം നിയമത്തിന്റെ
വഴിക്ക് നീങ്ങുമെന്നും നോട്ടീസിൽ പറയുന്നു. സർക്കാരിന്റെ തന്നെ വിഭാഗമായിട്ടുള്ള സ്പോർട്സ് കൗൺസിൽ ഗുരുതരമായ ചില ആരോപണങ്ങളാണ് ഇപ്പോൾ നേരിടുന്നത്. സ്പോർട്സ് കൗൺസിലിന്റെ പ്രസിഡന്റ് മേഴ്‌സി കുട്ടൻ, അവരുടെ പി.എ സ്വർണ കള്ളക്കടത്തിന് സ്പോർട്സ് കൗൺസിലിന്റെ വാഹനം
ദുരുപയോഗം ചെയ്തതായും, പി.എ നിരവധി തവണ സ്വർണ കള്ളക്കടത്തിന് കൂട്ടുനിന്നതായും അന്വേഷണ ഏജൻസികൾക്ക് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ പരാമർശം.