torpido

ന്യൂഡല്‍ഹി അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ആയുധ പ്രഹരശേഷി വർദ്ധിപ്പിച്ച് ടോർപ്പിഡോ വരുണാസ്ത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യ തദ്ദേശിയമായി നിർമ്മിച്ചതാണ് ടോർപ്പിഡോ വരുണാസ്ത്ര മിസൈൽ.. ഹൈദരാബാദ് ഭാരത് ഡൈനാമിക് ലിമിറ്റഡാണ് ഹെവി വെയ്റ്റ് ടോര്‍പ്പിഡോ നിര്‍മ്മിച്ചത്.

നിമിഷങ്ങൾക്കുള്ളിൽ അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ ശേഷിയുള്ള വരുണാസ്ത്ര ഡി.ആര്‍.ഡി.ഒയുടെ യൂണിറ്റായ നേവല്‍ സയന്‍സ് ആൻഡ് ടെക്നോളജിക്കല്‍ ലബോറട്ടറിയാണ് രൂപകല്‍പ്പന ചെയ്തത്. 40 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം കൃത്യതയോടെ തകര്‍ക്കാന്‍ ഇതിന് കഴിയും. 250 കിലോവരെ ഭാരം താങ്ങാന്‍ കഴിവുള്ള വരുണാസ്ത്രയുടെ വേഗത മണിക്കൂറില്‍ 70 കിലോമീറ്ററാണ്. സമുദ്രത്തില്‍ വളരെ ആഴത്തിലും അല്ലാതെയും സഞ്ചരിക്കുന്ന അന്തര്‍വാഹിനികളെപ്പോലും തകര്‍ക്കാന്‍ വരുണാസ്ത്രയ്ക്ക് കഴിയും.

തദ്ദേശീയ ടോര്‍പ്പിഡോകളുടെ നിര്‍മ്മാണത്തിനായി 1,187 കോടി രൂപയുടെ കരാറിലാണ് നാവിക സേനയുമായി ഭാരത് ഡൈനാമിക് ലിമിറ്റഡ് ഒപ്പുവെച്ചത്.