ram-nath-kovind

ന്യൂഡൽഹി : ഇന്ത്യൻ പ്രസിഡന്റ്, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവർക്ക് സഞ്ചരിക്കാനായി പ്രത്യേകം നിർമിച്ച എയർ ഇന്ത്യ വൺ - ബി 777 വിമാനത്തിൽ കന്നി യാത്ര നടത്തി രാഷ്ട്രപതി റാം നാഥ് കോവിന്ദ്. തിരുപ്പതി വെങ്കടേശ്വര ക്ഷേത്ര സന്ദർശനത്തിന്റെ ഭാഗമായി ചെന്നൈയിലേക്കാണ് രാഷ്ട്രപതിയും കുടുംബവും യാത്ര നടത്തിയത്. എയർ ഇന്ത്യ വൺ - ബി 777 വിമാനത്തിന്റെ ആദ്യ യാത്രയാണിത്.

ram-nath-kovind

യു.എസ് പ്രസിഡന്റ് സഞ്ചരിക്കുന്ന വിമാനമായ എയര്‍ഫോഴ്സ് വണ്ണിനോടു കിടപിടിക്കുന്ന സുരക്ഷാ സന്നാഹങ്ങളാണ് വി.വി.ഐ.പി വിമാനമായ എയര്‍ ഇന്ത്യ വണ്ണിലുള്ളത്. എയര്‍ ഇന്ത്യ എന്‍ജിനീയറിംഗ് സര്‍വീസസ് ലിമിറ്റഡാണ് വിമാനത്തിന്റെ പരിപാലന ചുമതല നിര്‍വഹിക്കുന്നത്. എയര്‍ ഇന്ത്യ പൈലറ്റുമാരാണ് വിമാനങ്ങള്‍ പറത്തുന്നത്.


ram-nath-kovind

ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷേഴ്‌സ് (LAIRCM), സെൽഫ് പ്രൊട്ടക്ഷൻ സ്യൂട്ട്‌സ് (SPS), മിസൈൽ പ്രതിരോധ സംവിധാനം എന്നിവ വിമാനത്തിലുണ്ട്. മിസൈലുകളെ തുരത്താനുള്ള സാങ്കേതികവിദ്യയും ശത്രു റഡാറുകൾ സ്തംഭിപ്പിക്കുന്ന ജാമറുകളും വിമാനത്തിന്റെ സവിശേഷതയാണ്.


ram-nath-kovind

വിമാനത്തിനുളളിൽ നിന്ന് തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാവുന്ന വിപുലമായ വാർത്താവിനിമയ സംവിധാനം, ശസ്ത്രക്രിയ ഉൾപ്പടെയുള്ള ചികിത്സ സൗകര്യങ്ങൾ, ആകാശത്തു വച്ചുതന്നെ ഇന്ധനം നിറയ്ക്കാനുളള സൗകര്യങ്ങൾ, ആണവ സ്‌ഫോടനത്തിന്റെ ആഘാതത്തിൽ പോലും ക്ഷതമേൽക്കില്ല തുടങ്ങിയ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഈ വിമാനത്തിന്റെ പ്രത്യേകതയാണ്.

ram-nath-kovind

ആഡംബര സൗകര്യങ്ങൾ, പത്രസമ്മേളന മുറി, മെഡിക്കൽ സജ്ജീകരണങ്ങൾ എന്നിവയെല്ലാം പ്രത്യേകമായി ഉൾപ്പെടുത്തിയാണ് ബോയിംഗ് 777 എയർ ഇന്ത്യ സജ്ജമാക്കിയത്. 1434 കോടി (19 കോടി ഡോളർ) രൂപയ്ക്കാണ് യു.എസിൽ നിന്ന് വിമാനത്തിനായുള്ള പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യ വാങ്ങിയത്.