റിയാദ്: റിയാദ്: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സൗദി അറേബ്യൻപബ്ലിക് പ്രോസിക്യൂഷൻ. കുറ്റവാളികൾക്ക് പരമാവധി ഒരു വർഷം തടവും 50,000 റിയാൽ പിഴയും ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
കുറ്റം ആവർത്തിച്ചാൽ ശിക്ഷയും ഇരട്ടിയാവും.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനും സുരക്ഷാ മാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള സുരക്ഷാ കവചം എന്ന നിലയിലാണ് കടുത്ത ശിക്ഷ നൽകുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
സ്ത്രീകൾക്കെതിരായ എല്ലാ തരത്തിലുള്ള അക്രമങ്ങളും നിരോധിച്ചിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഒരു വ്യക്തിയായാലും സമൂഹമായാലുംരക്ഷാകർത്താവ് ആയാലും സ്പോൺസർഷിപ്പിലുള്ളവരായാലും കുറ്റകൃത്യത്തിന്റെ പരിധിയിൽപ്പെടും.