election

തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാർത്ഥികളും മറ്റും ഭവനസന്ദർശനം നടത്തുന്നത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം. സ്ഥാനാർത്ഥി കൊവിഡ് പോസിറ്റീവ് ആവുകയോ ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന ക്വാറന്റൈനിൽ പ്രവേശിക്കുകയോ ചെയ്യുന്ന പക്ഷം ഉടൻതന്നെ പ്രചാരണ രംഗത്ത് നിന്നും മാറിനിൽക്കുകയും ജനങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുകയും വേണം. പരിശോധനാഫലം നെഗറ്റീവായി ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം മാത്രമേ തുടർപ്രവർത്തനം പാടുള്ളൂ.

നിർദ്ദേശങ്ങൾ

*ഭവന സന്ദർശനത്തിന് ഒരു സമയം സ്ഥാനാർത്ഥികൾ ഉൾപ്പെടെ പരമാവധി അഞ്ചുപേർ മാത്രം

*റോഡ് ഷോ, വാഹനറാലി എന്നിവയ്ക്ക് പരമാവധി മൂന്നു വാഹനങ്ങൾ

*ജാഥ, ആൾക്കൂട്ടം, കൊട്ടിക്കലാശം എന്നിവ ഒഴിവാക്കണം

*പൊതുയോഗങ്ങൾ, കുടുംബയോഗങ്ങൾ എന്നിവയ്ക്ക് കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കണം

* പൊതുയോഗങ്ങൾ നടത്തുന്നതിന് പൊലീസിന്റെ മുൻകൂർ അനുമതി വാങ്ങണം.

* തിരഞ്ഞെടുപ്പ് പ്രചാരണ നോട്ടീസ്/ലഘുലേഖ എന്നിവ പരിമിതപ്പെടുത്തി പരമാവധി സോഷ്യൽ മീഡിയ പ്രയോജനപ്പെടുത്താം

* വോട്ടർമാർ മാസ്‌ക്, സാനിറ്റൈസർ എന്നിവ കർശനമായി ഉപയോഗിക്കണമെന്ന സന്ദേശം കൂടി സ്ഥാനാർത്ഥികളുടെയും മറ്റും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തണം
* സ്ഥാനാർത്ഥികൾക്ക് ഹാരം, ബൊക്ക, നോട്ടുമാല, ഷാൾ എന്നിവ നൽകിയുള്ള സ്വീകരണ പരിപാടി പാടില്ല.