death
സുകുമാരമേനോൻ

വെള്ളാംങ്ങല്ലൂർ: ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് മരിക്കുകയും ചെയ്ത വൃദ്ധന് കൊവിഡെന്ന് സ്ഥിരീകരിച്ചു. കാട്ടിചിറ്റേഴത്ത് സുകുമാരമേനോൻ (75) നിര്യതനായി. ശ്വാസ തടസ്സത്തെ തുടർന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാവിലെയാണ് പ്രവേശിപ്പിച്ചത്. കൊച്ചി യൂണിവേഴ്സിറ്റിയിലെ മുൻ ജീവനക്കാരനായിരുന്നു. തെക്കുംകര -കാരുമാത്ര എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. ഭാര്യ: കോണത്തുകുന്ന് മണമ്മൽ രാജലക്ഷ്മി (ഇരിങ്ങാലക്കുട മജിസ്ട്രേട്ട് കോടതി മുൻ ഉദ്യോഗസ്ഥ). മക്കൾ: സുജീഷ്, സുജ, സുജിത. മരുമക്കൾ: ജ്യോതി, ചന്ദ്രൻ, സുനിൽ കർത്ത. കൊവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കാരം നടത്തി.