നെയ്യാറ്റിൻകര: ഉദയകുമാർ ഉരുട്ടിക്കൊല കേസിലെ പ്രതിയും പൊലീസ് ഉദ്യോഗസ്ഥനുമായ നെയ്യാറ്റിൻകര കോൺവെന്റ് റോഡ് തങ്കം ബിൽഡിംഗ്‌സിൽ ശ്രീകുമാർ(44) മരിച്ചു. കാൻസർ ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷങ്ങളായി ചികിത്സയിലായിരുന്നു. തുടർ ചികിത്സകൾക്കായി അനുവദിച്ച ജാമ്യത്തിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ തുടരവെ ഇന്നലെ വൈകുന്നേരം 5.30 നാണ് മരിച്ചത്. കേസിലെ രണ്ടാം പ്രതിയായ ശ്രീകുമാറിന് വധശിക്ഷയും പിഴയുമാണ് 2018ൽ സി.ബി.ഐ പ്രത്യേക കോടതി വിധിച്ചത്. ചികിത്സ തുടരവെ കൊവിഡ് പോസിറ്റീവ് ആയെങ്കിലും പിന്നീട് കൊവിഡ് വിമുക്തനായി .അവസാനമായി തിരുവനന്തപുരത്ത് കന്റോൺമെന്റ് സ്റ്റേഷനിലാണ് ജോലി നോക്കിയത്.മലപ്പുറത്ത് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയായ ലക്ഷ്മിപ്രിയ ആണ് ഭാര്യ. മകൾ പ്ലസ് ടൂ വിദ്യാർത്ഥിനി ശ്രീപാർവ്വതി. റിട്ടയേർഡ് എസ്.ഐ ശിവരാജൻ,കെ.എസ്.ആർ.ടി.സി.യിൽ നിന്ന് വിരമിച്ച വിജയകുമാരി എന്നിവരാണ് മാതാപിതാക്കൾ.