തിരുവനന്തപുരം: വെങ്ങാനൂർ സ്വദേശിയായ യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേല്പിച്ച പ്രതികൾ പൊലീസ് പിടിയിലായി. വെങ്ങാനൂർ, മുട്ടയ്ക്കാട്, കോളിയൂർ, കൈലിപ്പാറ കോളനിയിൽ പാച്ചു എന്ന പ്രകാശ് (22), വെങ്ങാനൂർ, മുട്ടയ്ക്കാട്, കോളിയൂർ, കൈലിപ്പാറ കോളനിയിലെ കിച്ചു എന്ന നിധിൻ (20) എന്നിവരെയാണ് കോവളം പൊലീസ് അറസ്റ്റുചെയ്‌തത്. വെങ്ങാനൂർ മുട്ടയ്ക്കാട് ചുനക്കരി സ്വദേശിയായ സജിയെ പ്രതികൾ വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. പ്രതികൾ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച ശേഷം അസഭ്യം വിളിക്കുന്നതായി സജിയുടെ സഹോദരി വനിതാസെല്ലിൽ പരാതി കൊടുത്തതിലുള്ള വിരോധത്തിലാണ് ആക്രമണം. പ്രതികൾ മുമ്പും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യത്തിന് ശേഷം ചങ്ങാനാശേരി ഭാഗത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ കോവളം എസ്.എച്ച്.ഒ അനിൽ കുമാർ, സി.പി.ഒമാരായ ഷിജു, വിനയൻ, ഷൈജു, രാജേഷ് ബാബു എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് അറസ്റ്റുചെയ്‌തത്.