കോട്ടയം : രണ്ടു വ്യത്യസ്‌ത കേസുകളിലായി അരക്കിലോ കഞ്ചാവുമായി രണ്ടുപേരെ എക്‌സൈസ് പിടികൂടി. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ വിജയപുരം വടവാതൂർ കൊല്ലം പറമ്പ് കോളനിയിൽ കുഴിയിൽ വീട്ടിൽ സൈനുദ്ദീൻ (പാൽക്കാരൻ കുഞ്ഞുമോൻ - 76), പെരുമ്പായിക്കാട് വില്ലേജിൽ എസ്.എച്ച് മൗണ്ട് കദളിമറ്റത്തിൽ വീട്ടിൽ സജ്ഞു സ്റ്റീഫൻ (42) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.സൂരജും സംഘവും ചേർന്ന് കുമാരനല്ലൂരിലും നട്ടാശേരിയിലും പരിസരത്തും പരിശോധന നടത്തിയത്. കുമാരനല്ലൂർ ഭാഗത്തു നിന്നാണ് കുഞ്ഞുമോനെ പിടികൂടിയത്. ഇയാളുടെ കൈയിൽ നിന്ന് 320 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
എസ്.എച്ച് മൗണ്ട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് സഞ്ജുവിനെ പിടികൂടിയത്. 240 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. തമിഴ്‌നാട്ടിൽ നിന്ന് കഞ്ചാവ് എത്തിച്ച് വിദ്യാർത്ഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും ഇയാൾ വിറ്റിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ അമൽരാജന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.