ആലപ്പുഴ : കുട്ടനാട്ടിൽ മങ്കൊമ്പ് ആസ്ഥാനമായി ശ്രീനാരായണ സ്മാരക ട്രസ്റ്റിന്റെ കീഴിൽ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ ബാങ്കേഴ്സ് എന്ന സ്ഥാപനത്തിലെ നിക്ഷേപ തട്ടിപ്പിനെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ അധികാരികളോട് ആവശ്യപ്പെട്ടു. ജില്ലയിലും പുറത്തുമായി 13 ബ്രാഞ്ചുകൾ പ്രവർത്തിക്കുകയും ഓരോ ബ്രാഞ്ചിലും നിരവധി പേരിൽ നിന്നും കോടിക്കണക്കിന് രൂപ നിക്ഷേപമായി വാങ്ങുകയും ചെയ്തു. ഇപ്പോൾ മങ്കൊമ്പ്, കാവാലം തട്ടാശ്ശേരി, എടത്വാ, കൃഷ്ണപുരം നാരകത്ര , , പുളിങ്കുന്ന് കണ്ണാടി, പുളിംങ്കുന്ന് കായൽപുറം തുടങ്ങിയ ശാഖകൾ പൂട്ടി. നിരവധി നിക്ഷേപകർക്ക് പണം ലഭിക്കാതെ വന്നതിനെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് യൂണിയൻ അഡ്മിനിസ്ട്രറ്റീവ് കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ യൂണിയൻ ചെയർമാൻ പി.വി.ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സന്തോഷ് ശാന്തി, വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എ.കെ.ഗോപിദാസ്, അഡ്വ.എസ്.അജേഷ് കുമാർ ,എം.പി. പ്രമോദ്, ടി.എസ്. പ്രദീപ് കുമാർ , കെ.കെ.പൊന്നപ്പൻ , പി.ബി.ദിലീപ് എന്നിവർ പങ്കെടുത്തു