pradeep-jain

ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രദീപ് ജയിൻ ആദിത്യയെ ഉത്തർപ്രദേശ് പൊലീസ് അനധികൃതമായി തടങ്കലിൽ പാർപ്പിച്ചിരിക്കുന്നുവെന്നാരോപിച്ച് മകൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയ്ക്ക് കത്ത് നൽകി. ഝാൻസിയിലെ വസതിയിൽ തന്റെ പിതാവിനെ അകാരണമായി തടവിലാക്കിയിരിക്കുകയാണെന്നാണ് ആദിത്യയുടെ മകൻ ഗൗരവ് ജയിൻ പറഞ്ഞു. പിതാവിനെ അടിയന്തരമായി മോചിപ്പിക്കാൻ ഇടപെടണമെന്നും കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

''പശുവിനെ സംരക്ഷിക്കൂ, കർഷകനെ രക്ഷിക്കൂ'' എന്ന മുദ്രാവാക്യം ഉയർത്തി മാർച്ച് നടത്താൻ തീരുമാനിച്ച പ്രദീപ് ജയിൻ ആദിത്യ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളെയാണ് പൊലീസ് വീട്ടുതടങ്കലിൽ ആക്കിയത്. ലളിത്പൂരിൽ നിന്ന് ചിത്രകൂട് വരെ ഡിസംബർ 26 മുതൽ 31 വരെ ആണ് മാർച്ച് നിശ്ചയിച്ചത്. ബുന്ദേൽഖണ്ഡ് മേഖലയിലെ ഗോശാലകളുടെ മോശം അവസ്ഥയ്ക്കെതിരെയും കോൺഗ്രസ് പ്രതിഷേധ സമരം നടത്തി വരികയാണ്.