ന്യൂഡൽഹി: ബഹിരാകാശം സമാധാനപരമായ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതിന് സഹകരിക്കുന്നതിന് ഇന്ത്യയും ഭൂട്ടാനും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 2020 നവംബർ 19 നാണ് ബംഗളൂരുവിലും തിമ്പുവിലുമായി ഒപ്പുവെച്ച കരാർ ഇരുരാജ്യങ്ങളും കൈമാറിയത്.
ഭൂമിയുടെ റിമോട്ട് സെൻസിംഗ്, ഉപഗ്രഹ ആശയവിനിമയം, ഉപഗ്രഹാധിഷ്ഠിത നാവിഗേഷൻ, ബഹിരാകാശശാസ്ത്രം, ഗ്രഹ പര്യവേക്ഷണം, ബഹിരാകാശ സംവിധാനങ്ങളുടെ ഉപയോഗം, ബഹിരാകാശ സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവയിൽ പരസ്പര സഹകരണത്തിന് ധാരണ പത്രം ലക്ഷ്യമിടുന്നു.
ബഹിരാകാശ വകുപ്പ്/ ഐഎസ്ആർഒ എന്നിവിടങ്ങളിലെ അംഗങ്ങളും , ഭൂട്ടാൻ വാർത്താവിനിമയ, കമ്യൂണിക്കേഷൻസ് മന്ത്രാലയത്തിലെ അംഗങ്ങളും ചേർന്ന് സംയുക്ത പ്രവർത്തക സമിതി രൂപീകരിക്കാൻ ധാരണപത്രം വഴിയൊരുക്കും. പദ്ധതി ആസൂത്രണം,നിർവഹണം സമയ ദൈർഘ്യം എന്നിവ നിശ്ചയിക്കുന്നതിന് ഈ പ്രവർത്തകസമിതി സഹായിക്കും.