
മുട്ടം : മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് 9.35 ലക്ഷം രൂപ രണ്ടുപേരിൽ നിന്നു തട്ടിയെടുത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. എറണാകുളം മുണ്ടൻവേലി കുടത്തനാശേരിൽ റിതിൻ ഫ്രാൻസീസാണ് (28) അറസ്റ്റിലായത്. ഒളിവിലായിരുന്ന പ്രതിയെ തമിഴ്നാട് തിരുപ്പൂരിൽ നിന്നാണ് ബുധനാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്തത്. മുട്ടം സ്വദേശികളായ പൂതംകുളങ്ങര ജിഷ്ണു, മുനീർ എന്നിവരിൽ നിന്ന് രണ്ട് വർഷം മുൻപ് പണം തട്ടിയെടുത്തത്. തുടർന്ന് ഒളിവിൽ പോവുകയായിരുന്നു. എസ് ഐ .എസ്.റോയി, എഎസ്ഐ പി.എസ് ജയചന്ദ്രൻ, സിപിഒ മാരായ കെ.ജി അനൂപ്, എസ്.ആർ ശ്യം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.