lockel

രാമനാട്ടുകര: ഏറെ നാളത്തെ നാട്ടുകാരുടെ കാത്തിരിപ്പൊനൊടുവിൽ സഞ്ചാര യോഗ്യമാക്കിയ റോഡ് വെട്ടിപ്പൊളിച്ച് വാട്ടർ അതോറിറ്റി.

ജില്ലാ അതിർത്തിയിലെ രാമനാട്ടുകര ഹൈസ്ക്കൂൾ റോഡാണ് മാസങ്ങൾക്കു മുൻപ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. ഈ റോഡാണ് കഴിഞ്ഞ ദിവസം വാട്ടർ അതോറിറ്റി ജീവനക്കാർ വലിയ കുഴിയെടുത്ത് പണി തുടങ്ങിയത്. രാമനാട്ടുകര നഗരസഭയിൽ നടപ്പാക്കുന്ന ചീക്കോട് കുടിവെള്ള പദ്ധതിയ്ക്ക് പൈപ്പ് ഇട്ടതിൽ വാൾവ് വെച്ചില്ലെന്നു പറഞ്ഞാണ് റോഡിൽ ഇപ്പോൾ കുഴിയെടുക്കുന്നത്.

മുൻപ് ഇതേ ജലസേചന പദ്ധതിക്കായി റോഡ് കീറി മുറിച്ചിട്ടിരുന്നത് കാൽ നടയാത്ര പോലും ദുഷ്കരമാക്കിയിരുന്നു. നഗരസഭയിലെ 12,13 ഡിവിഷനിൽ കൂടി കടന്നു പോകുന്ന 851 മീറ്റർ നീളമുള്ള റോഡിന്റെ പരിതാപകരമായ അവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തിറങ്ങിയതോടെയാണ് കഴിഞ്ഞ മാർച്ചിൽ റോഡ് റീ ടാർ ചെയ്തത്.​

ഈ റോഡിന്റെ അവസാന ഭാഗം മലപ്പുറം ജില്ലയിൽ കൂടി കടന്നുപോകുന്നതാണ്. ഈ ഭാഗത്ത് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പണി നടത്തിയിരുന്നു. പൈപ്പ് ഇടുന്ന സമയത്ത് തന്നെ ഈ വാൾവും വെച്ചിരുന്നെങ്കിൽ ഇപ്പോൾ വീണ്ടും റോഡ് വെട്ടിപൊളിക്കേണ്ടിയിരുന്നില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.