mani

പാലാ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണെന്ന് ഉണ്ടായതെന്ന് മാണി സി. കാപ്പൻ എം.എൽ.എ പറഞ്ഞു. കേരളമൊട്ടാകെ ഈ വിജയത്തിന്റെ ഫലം ദൃശ്യമാണ്. ഇത് ഒരു വിഭാഗത്തിന്റെ മാത്രം നേട്ടമായി ചിത്രീകരിക്കുന്നത് ശരിയല്ല. ഇക്കാര്യം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്.

പാലാ മണ്ഡലത്തിൽ കേരളാ കോൺഗ്രസ് ഭരിച്ചിരുന്ന രാമപുരം, മുത്തോലി പഞ്ചായത്തുകൾ ഇപ്പോൾ നഷ്ടമായി. മേലുകാവ്, മൂന്നിലവ്, തലപ്പലം പഞ്ചായത്തുകളിൽ ഭരണം നേടാനായില്ല. ഉപതിരഞ്ഞെടുപ്പിൽ ജോസ് വിഭാഗം ഇല്ലാതെ ഇടതുമുന്നണി പാലായിൽ ഉണ്ടാക്കിയ നേട്ടത്തിനൊപ്പം എത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പാലാ മുനിസിപ്പാലിറ്റിയിൽ 17 സീറ്റ് ഉണ്ടായിരുന്ന ജോസ് വിഭാഗത്തിന് 10 സീറ്റ് മാത്രമേ ഇത്തവണ ലഭിച്ചിട്ടുള്ളൂ.

ഇടതുപക്ഷത്തിനൊപ്പം തന്നെയാണ് എൻ സി പി. നിൽക്കുന്നത്. ഇടതു പ്രവർത്തകർ കഷ്ടപ്പെട്ടു നേടിയതാണ് പാലാ സീറ്റ്. അതു വിട്ടുകൊടുക്കില്ല്ല . പാലായിൽ മത്സരിക്കേണ്ട എന്ന് മുന്നണി പറഞ്ഞിട്ടില്ല. 54 വർഷത്തെ പോരാട്ടത്തിന് ശേഷം നേടിയ സീറ്റ് തോറ്റ കക്ഷിക്കു തന്നെ വിട്ടു കൊടുക്കാൻ മുന്നണി പറയുമെന്ന് തോന്നുന്നില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞു.