solar-case

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ വെല്ലുവിളിയുയർത്തി സോളാർ ലൈംഗികാരോപണ കേസിലെ പരാതിക്കാരി. ഉമ്മൻ ചാണ്ടി തന്നെ ചൂഷണം ചെയ്ത സ്ഥലവും അത് നടന്ന സമയവും കൃത്യമായി വെളിപ്പെടുത്തണമെന്നാണ് പരാതിക്കാരി പറയുന്നത്.

അന്വേഷണ സംഘത്തിന് നൽകിയ രഹസ്യമൊഴിയിലാണ് അവർ ഇക്കാര്യം പറഞ്ഞത്. ഉമ്മൻ ചാണ്ടിക്കെതിരെ നൽകിയ പരാതിയിൽ താൻ ഉറച്ച് നിൽക്കുകയാണെന്നും അവർ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ടുള്ള പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുപ്പ് ഇന്നാണ് അവസാനിച്ചത്.

അതേസമയം, താൻ പറഞ്ഞതും എഴുതിയതുമായ കാര്യങ്ങളിൽ കെ.ബി ഗണേഷ്‌കുമാർ എം.എൽ.എയ്ക്ക് പങ്കുണ്ടെന്ന, അദ്ദേഹത്തിന്റെ മുഖ്യ വിശ്വസ്തൻ ശരണ്യ മനോജിന് ആരോപണത്തെ 'രാഷ്ട്രീയ നാടക'മെന്ന് പരാതിക്കാരി ആരോപിച്ചു.

ശരണ്യ മനോജിന്റെ ആരോപണം നേരത്തെ തന്നെ പരാതിക്കാരി തള്ളിയിരുന്നു. എ.പി അനില്‍കുമാര്‍, കെ.സി വേണുഗോപാല്‍, എ.പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെ നൽകിയ പരാതികളിലും താന്‍ ഉറച്ചു നില്‍ക്കുന്നതായും അവർ പറഞ്ഞു.