
ഹൈദരാബാദ്: മുതിർന്ന കോൺഗ്രസ് നേതാവും തെലങ്കാന കോൺഗ്രസ് ട്രഷററുമായിരുന്ന ജി നാരായൺ റെഡ്ഡി പാർട്ടി വിട്ടു.ഇദ്ദേഹം ബി ജെ പിയിൽ ചേർന്നേക്കുമെന്നാണ് കേൾക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. നാൽപ്പതു വർഷത്തോളം കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം ഗ്രേറ്റർ ഹൈദാരാബാദ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് പാർട്ടി വിടുന്നത്. തിരഞ്ഞെടുപ്പിൽ വെറും രണ്ടു സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് നേടാൻ കഴിഞ്ഞത്. കഴിഞ്ഞ തവണത്തെക്കാൾ സീറ്റുനേടുമെന്നാണ് തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി ഭാരവാഹികൾ പറഞ്ഞിരുന്നത്. എന്നാൽ, മിന്നും പ്രകടമായിരുന്നു ബി ജെ പി കാഴ്ചവച്ചത്. 150 അംഗ കോർപ്പറേഷനിൽ 48 സീറ്റുകളാണ് പാർട്ടി നേടിയത്. 55 സീറ്റുകൾ നേടിയ ടി.ആർ.എസ്. ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.
അതേസമയം, കഴിഞ്ഞയാഴ്ച കോൺഗ്രസിൽ നിന്ന് രാജിവച്ച നടി വിജയശാന്തി ബി.ജെ.പിയിൽ ചേർന്നു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലാണ് വിജയശാന്തി ബി.ജെ.പി. അംഗത്വം സ്വീകരിച്ചത്. 2014ലാണ് വിജയശാന്തി കോൺഗ്രസിൽ ചേർന്നത്.
അടുത്തിടെ കോൺഗ്രസിൽ നിന്ന് രാജിവച്ച രണ്ടാമത്തെ പ്രധാന നടിയാണ് വിജയശാന്തി. അടുത്തിടെ നടി ഖുശ്ബുവും കോൺഗ്രസിൽ ചേർന്നിരുന്നു.