bjp-candidate

കണ്ണൂര്‍: കണ്ണൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി കാമുകനൊപ്പം ഒളിച്ചോടിയെന്ന് റിപ്പോര്‍ട്ട്. രണ്ടര വയസ്സുള്ള കുട്ടിയുടെ അമ്മയായ ഭര്‍തൃമതിയാണ് മുന്‍ കാമുകനൊപ്പം സ്ഥലംവിട്ടത്. കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ യുവാവിനൊപ്പമാണ് സ്ഥാനാര്‍ത്ഥി ഒളിച്ചോടിയത്. മാലൂര്‍ പഞ്ചായത്തിലാണ് ഇരുപത്തിമൂന്നുകാരി മത്സരിക്കുന്നത്.

യുവതിയുടെ ഭര്‍ത്താവ് തൊട്ടടുത്ത വാര്‍ഡില്‍ മത്സരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ജില്ലയില്‍ പര്യടനം നടത്തുന്ന ഘട്ടത്തിലാണ് യുവതിയെ കാണാനില്ലെന്ന പരാതി ഉയര്‍ന്നത്. സ്ഥാനാര്‍ത്ഥിയുടെ അച്ഛന്‍ പേരാവൂര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


വിവാഹത്തിനു മുന്‍പ് മുമ്പ് യുവതി ബേഡഡുക്ക സ്വദേശിയുമായി പ്രണയത്തിലായിരുന്നു. നൃത്തം പഠിക്കാനായി പിലാത്തറയില്‍ പോകുമായിരുന്ന കാലത്താണ് പ്രണയം തുടങ്ങിയത്. എന്നാല്‍ കാമുകന്‍ ജോലി ആവശ്യങ്ങള്‍ക്കായി ഗള്‍ഫിലേക്ക് പോയി. ഈ സാഹചര്യത്തിലാണ് യുവതി മറ്റൊരു വിവാഹത്തിന് തയ്യാറായത്. കാമുകന്‍ മടങ്ങി വന്നതോടെ പ്രണയം പുനരാരംഭിച്ചു.

ചില രേഖകള്‍ എടുക്കാന്‍ വീട്ടില്‍ പോകുന്നു എന്നായിരുന്നു ഭര്‍ത്താവിനോടും കുട്ടിയോടും പറഞ്ഞിരുന്നത്. യുവതി മടങ്ങി എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം ഒളിച്ചോടിയ വിവരം അറിയുന്നത്. ബന്ധുക്കള്‍ യുവതിയോടും കാമുകനോടൊപ്പം ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇരുവരും വഴങ്ങാന്‍ തയ്യാറായിട്ടില്ല.

തിരഞ്ഞെടുപ്പിന് ഇനി നാലുനാള്‍ മാത്രം ബാക്കിയിരിക്കെ സ്ഥാനാര്‍ത്ഥി ദമ്പതികളിലൊരാള്‍ ഒളിച്ചോടിയത് ബി ജെ പിയെ വെട്ടിലാക്കിയിരിക്കുകയാണ്.