covid-vaccien

വാഷിംഗ്ടൺ: ഫൈസർ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അമേരിക്ക അനുമതി നൽകി. ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് അനുമതി നൽകിയത്. ആരോഗ്യപ്രവർത്തകർക്ക് തിങ്കളാഴ്ച മുതൽ നൽകിത്തുടങ്ങും.പതിനാറ് വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകാനാണ് അമേരിക്ക അനുമതി നൽകിയിരിക്കുന്നത്.

ഫൈസർ വാക്‌സിൻ 95 ശതമാനം ഫലപ്രദമാണെന്നാണ് വിലയിരുത്തൽ. ബിട്ടൻ, സൗദി അറേബ്യ, ബഹ്‌റിൻ, കാനഡ എന്നീ രാജ്യങ്ങൾ നേരത്തെ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു. ഇന്ത്യയിൽ ഫൈസർ നൽകിയ അപേക്ഷ ഡ്രഗ്‌സ് കൺട്രോളർ ജനറലിന്റെ പരിഗണനയിലാണ്.

ബ്രിട്ടനിൽ ഫൈസർ വാക്‌സിൻ സ്വീകരിച്ച ചിലർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. തുടക്കത്തിൽ നേരിയ അലർജിയും അനുബന്ധ ബുദ്ധിമുട്ടുകളും മാത്രമായിരുന്നെങ്കിൽ ചിലരിൽ പിന്നീട് ഗുരുതര അലർജി ഉണ്ടായി. വിശദ പഠനത്തിന് ശേഷം മാർഗരേഖ പുതുക്കുമെന്ന് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.