
മലപ്പുറം: തദ്ദേശതിരഞ്ഞെടുപ്പിൽ ശക്തമായ ജനവികാരമുണ്ടാകുമെന്ന് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. അപവാദങ്ങളിൽ അഭിരമിക്കുന്നവരല്ല, വികസന കാര്യങ്ങളിൽ ഇടപെടുന്നവരാണ് ഈ തിരഞ്ഞെടുപ്പിൽ വിജയിക്കുകയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. മലപ്പുറം പെരിന്തൽമണ്ണ ഖാദർമൊല്ല യു പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു ശ്രീരാമകൃഷ്‌ണന്റെ പ്രതികരണം.
ബ്രേക്കിംഗ് ന്യൂസുകളിലെ ആഹ്ലാദത്തിൽ വസ്‌തുത മറക്കരുത്. സത്യം എത്ര ആഴത്തിൽ കുഴിച്ചിട്ടാലും പുറത്തുവരും. മുഖ്യമന്ത്രിക്കെതിരായ പരാതി തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കുമെന്നും സ്‌പീക്കർ എന്ന നിലയിൽ അഭിപ്രായ പ്രകടനത്തിന് പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ സുരേന്ദ്രന്റെ ആരോപണങ്ങളിൽ എത്രത്തോളം ശരിയുണ്ടെന്ന് പൊതു ജനം മനസിലാക്കട്ടെ. ആരോപണങ്ങൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. മാദ്ധ്യമങ്ങൾ മൊഴികളോ റിപ്പോർട്ടുകളോ കണ്ടിട്ടല്ല റിപ്പോർട്ട് ചെയ്യുന്നതെന്നും സ്‌പീക്കർ വിമർശിച്ചു.
ഏതു തരം അന്വേഷണങ്ങൾക്കും തയ്യാറാണ്. അപവാദ പ്രചരണം തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. സ്‌പീക്കകർക്ക് എപ്പോഴും പത്രസമ്മേളനം നടത്താനാകില്ല. ആ പരിമിതിയെ ദൗർബല്യമായി കണ്ടു കൊണ്ട് വിമർശിക്കുകയാണ് എതിർപക്ഷമെന്നും ശ്രീരാമകൃഷ്‌ണൻ വ്യക്തമാക്കി.