
കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ ജാമ്യഹർജിയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും. ഇഡിയുടെ വാദം ആണ് ഇന്ന് നടക്കുക.
ഇഡിയ്ക്ക് വേണ്ടി സോളിസിറ്റർ ജനറൽ എസ്. വി രാജു ഹാജരാകും. അന്വേഷണം ശരിയായ രീതിയിലല്ലെന്നാണ് ശിവശങ്കന്റെ വാദം. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷുമായുള്ള വാട്സാപ്പ് സന്ദേശങ്ങളിൽ അസ്വാഭാവികതയില്ലെന്നും, സസ്പെൻഷനിൽ കഴിയുന്ന തനിക്ക് സാക്ഷികളെ സ്വാധീനിക്കാൻ കഴിയില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് ശിവശങ്കറിന്‍റെ ആവശ്യം.