
തൃശൂർ: വിഷം കഴിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടത്തൂർ സ്വദേശിയായ ഇരുപത്തിയാറുകാരിക്കാണ് പൊലീസ് സ്‌റ്റേഷനിൽവച്ച് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇന്നലെയായിരുന്നു സംഭവം. ഒരു യുവാവ് പരാതി നൽകിയതിനാലാണ് യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
യുവതിയുടെ ഭർത്താവ് വിദേശത്തായിരുന്നു. ഒരുമാസം മുമ്പ് ഇയാൾ ആത്മഹത്യ ചെയ്തിരുന്നു. യുവതിയ്ക്ക് കൂടെ ജോലിചെയ്തിരുന്ന ഒരു യുവാവുമായി അടുപ്പമുണ്ടായിരുന്നെന്ന സംശയത്തെത്തുടർന്നാണ് ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് പറയപ്പെടുന്നു.
പിന്നീട് യുവതിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായ സ്ഥാപന ഉടമയായ യുവാവും അമ്മയും പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് വിളിപ്പിച്ചപ്പോൾ, വിഷം കഴിച്ച് സ്‌റ്റേഷനിലേക്ക് എത്തുകയായിരുന്നു. അപകടനില തരണം ചെയ്തെന്നാണ് സൂചന.