
യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തില്ലെന്നാരോപിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ കാഞ്ഞങ്ങാട്ടുള്ള വീടാക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി ആക്ടിവിസ്റ്റും ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന ജസ്ല മാടശ്ശേരി. 'ആർഎസ്എസിനെ പോലെ തന്നെ വർഗീയതയും ഭീകരതയും നിറഞ്ഞ് തുളുമ്പുന്ന ജനദ്രോഹ പ്രസ്ഥാന'മാണ് ലീഗെന്നും ഇത്തരക്കാർക്ക് ഇപ്പോഴേ വിലങ്ങിട്ടില്ലെങ്കിൽ ഇത് പടരുമെന്നുമാണ് ജസ്ല തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പറയുന്നത്.
സംഭവത്തിന്റെ മാദ്ധ്യമവാർത്തയുടെ വീഡിയോയും ജസ്ല തന്റെ ഫേസ്ബുക്ക് കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്. കാഞ്ഞങ്ങാട് വോട്ട് ചെയ്തില്ലെന്നാരോപിച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കുടുംബത്തെ ആക്രമിച്ചതായി പരാതി. വോട്ടെണ്ണലിന്റെ ദിവസം കാഞ്ഞങ്ങാട് നഗരസഭയിലെ മുസ്ലീം ലീഗിന് ഭൂരിപക്ഷമുള്ള കല്ലുരാവി എന്ന പ്രദേശത്താണ് സംഭവം നടന്നത്.
ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. മര്‍ദ്ദിച്ചവര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ ലീഗിന്റെ തന്നെ ചില ഗ്രൂപ്പുകളില്‍ പങ്കുവെയ്ക്കുകയായിരുന്നു. അവിടെ നിന്നാണ് ഇത് പുറംലോകം അറിയുന്നത്.
മുസ്ലീം ലീഗിന് വോട്ട് ചെയ്തില്ലെന്നരോപിച്ചാണ് ഇവർ കുടുംബത്തെ വീട്ടിൽ കയറി മര്‍ദ്ദിച്ചത്. എന്നാല്‍ സംഭവത്തില്‍ കുടുംബം പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതോടെ എല്‍.ഡി.എഫ് ഇതിനെതിരേ ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഉബൈദ്, റംഷീദ്, ജംഷി എന്നിവരാണ് മര്‍ദ്ദിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ജസ്ലയുടെ കുറിപ്പ് ചുവടെ:
'മുസ്ലീം ലീഗാണ്.
RSS പോലെ തന്നെ വര്‍ഗ്ഗീയതയും ഭീകരതയും നിറഞ്ഞ് തുളുമ്പുന്ന ജനദ്രോഹ പ്രസ്ഥാനം.
കേരളം UP അല്ല.
ഇവര്‍ക് ഇപ്പഴെ വിലങ്ങിട്ടില്ലെങ്കില്‍...
ഇത് പടരും.'