
തിരുവനന്തപുരം : സിസ്റ്റർ അഭയ കേസിൽ പ്രതികരണവുമായി ലത്തീൻ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നു തെറ്റ് ചെയ്തെന്ന് ഇപ്പോഴും വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും സഭാ കുടുംബത്തിന്റെ വേദനയായാണ് വിധിയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിധി സഭാകുടുംബത്തിന് നാണക്കേടാണെന്നും ഒരു സഭയെ സംബന്ധിച്ച കേസായതിനാൽ അതിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കില്ലന്നും സൂസപാക്യം വ്യക്തമാക്കി.
'തെറ്റുകൾ മനുഷ്യസഹജമാണ്. ചില സഭാ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുണ്ടാകുന്ന തെറ്റുകൾ സഭാ കുടുംബത്തിനു തന്നെയാണ് നാണക്കേട്. പ്രതികൾ തെറ്റു ചെയ്തിട്ടില്ലെങ്കിൽ നീതി ലഭിക്കാൻ മുന്നോട്ടു പോകണം. തെറ്റു ചെയ്തെങ്കിൽ ശിക്ഷ അനുഭവിക്കണം.'-സഭാംഗങ്ങള്‍ക്കെതിരെ വന്ന വിധിയിൽ നമുക്കും വേദനയുണ്ടെന്നും സൂസൈപാക്യം പറഞ്ഞു.