
തിരുവനന്തപുരം: കവയിത്രി സുഗതകുമാരിയുടെ സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് നാലിന് ശാന്തി കവാടത്തിൽ നടക്കും. വൈറസ് മാനദണ്ഡങ്ങൾ പാലിച്ചാവും സംസ്‌കാര ചടങ്ങുകൾ നടക്കുക.
ഉച്ചയ്ക്ക് ഒരു മണി മുതൽ അയ്യൻകാളി ഹാളിൽ സുഗതകുമാരിയുടെ ഛായാചിത്രത്തിന് മുന്നിൽ പൊതുജനങ്ങൾക്ക് പുഷ്പാഞ്ജലി അർപ്പിക്കാം. കവയിത്രിയുടെ കുടുംബാംഗങ്ങൾ അയ്യൻകാളി ഹാളിലുണ്ടാവും.
മെഡിക്കൽ കോളേജിലാണ് ഭൗതിക ശരീരം ഇപ്പോഴുള്ളത്. മൂന്നരയോടെ ശാന്തി കവാടത്തിലേക്ക് കൊണ്ടുപോകും.വൈറസ് ബാധിച്ച് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ പത്തേമുക്കാലോടെയായിരുന്നു അന്ത്യം.