modi

ന്യൂഡൽഹി: പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം നരേന്ദ്രമോദി സന്ദർശിച്ചത് നിരവധി വിദേശ രാജ്യങ്ങളാണ്.ഇന്ത്യക്ക് കൂടുതൽ വിദേശ ശ്രദ്ധ ലഭിക്കുവാനും രാജ്യത്ത് കൂടുതൽ വ്യവസായങ്ങൾ കൊണ്ടുവരുന്നിനും ഈ യാത്രകൾ ഉപകരിച്ചിട്ടുണ്ട്. അമേരിക്കയിൽ ഉൾപ്പടെ ലോകത്ത് മറ്റൊരു രാജ്യത്തലവനും കിട്ടാത്ത സ്വീകാര്യതയാണ് മോദിക്ക് ലഭിച്ചത്. ലോകമാദ്ധ്യമങ്ങൾ മോദിയുടെ സന്ദർശനത്തെ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു.

പുതുവർഷ ആശംസകൾ അറിയിക്കാൻ ലോക നേതാക്കളെ ഫോൺവിളിച്ചുകൊണ്ടാണ് മോദിയുടെ കഴിഞ്ഞ പുതുവർഷം ആരംഭിച്ചത്. ആദ്യത്തെ രണ്ടാഴ്ചയ്ക്കുള്ളിൽ 11ലോകനേതാക്കളുമായാണ് അദ്ദേഹം ഫോണിൽ സംസാരിച്ചത്. അയൽ രാജ്യങ്ങൾക്കൊപ്പം അമേരിക്ക, ഫ്രാൻസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളും ഇതിൽപ്പെടുന്നു. കഴിഞ്ഞ റിപബ്ളിക് ദിനത്തിൽ മോദിയുടെ ക്ഷണം സ്വീകരിച്ച് ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരാേ മുഖ്യാതിഥിയായി പങ്കെടുത്തു. ഫെബ്രുവരിയിൽ ചരിത്രംകുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യയിൽ സന്ദർശനം നടത്തി. 2020 മോദിയുടെ ആഗോള ഇടപെടലുകളുടെ മറ്റാെരുവർഷമായി മാറുമെന്ന തോന്നലുളവാകുന്നതിനിടെയാണ് കൊവിഡ് മഹാമാരി കടന്നുവന്നത്.

വിദേശനേതാക്കളുമായി ഇടപഴകാൻ വീഡിയോ കോൺഫറൻസുകളെ ഉപയോഗിച്ചുകൊണ്ടാണ് യാത്രചെയ്യാനാവാത്ത ഈ സാചര്യം മോദി സമർത്ഥമായി മറികടന്നത്. 2016ൽത്തന്നെ വിദേശ നേതാക്കളുമായി ഇടപഴകുന്നതിന് വീഡിയോ കോൺഫറൻസിന്റെ സാദ്ധ്യതകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചാലോചിക്കാൻ തന്റെ വിദേശ നയസംഘത്തിന് മോദി നിർദ്ദേശം നൽകിയിരുന്നു.

യാത്രകൾക്കുവേണ്ടിവരുന്ന ഭീമമായ ചെലവ് കുറയ്ക്കാൻ കഴിയും എന്നതിനാലായിരുന്നു വീഡിയോ കോൺഫറൻസിന്റെ സാദ്ധ്യതകൾ ഉപയോഗിക്കാൻ മോദി നിർദ്ദേശിച്ചത്. ഈവർഷം തുടക്കത്തിൽ നേപ്പാൾ പ്രധാനമന്ത്രിയുമായി മോദി വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. കൊവിഡ് ബാധിച്ചതിനുശേഷം ഒാസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ, ശ്രീലങ്ക, ഡെന്മാർക്ക്, ഇറ്റലി, ബംഗ്ളാദേശ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായി 17 വെൽച്വൽ ഉച്ചകോടികളാണ് മോദി നടത്തിത്. ഇതൊരു റെക്കാഡാണെന്നാണ് റിപ്പോർട്ട്. കൊവിഡ് കാലത്തെ ആദ്യത്തെ വെർച്വൽ ഉച്ചകോടി മാർച്ച് 15ൽ സാർക്ക് നേതാക്കളുമായിട്ടായിരുന്നു.

വെർച്വൽ മീറ്റിംഗുകളിലൂടെ കൊവിഡിനെ അടിച്ചമർത്തുളള ശ്രമങ്ങൾക്ക് തുടക്കം കുറിക്കാനും മോദിക്ക് കഴിഞ്ഞു. കൊവിഡിനെ തടുക്കാനായി ഹൈഡ്രോക്സി ക്ളോറോക്വിൻ ഗുളികകൾ അമേരിക്ക ഉൾപ്പടെയുളള ലോകത്തെ പലരാജ്യങ്ങൾക്കും എത്തിക്കാൻ കഴിഞ്ഞത് ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. പല രാജ്യങ്ങൾക്കും സൗജന്യമായാണ് ഇത് വിതരണം ചെയ്തത്. ഇന്ത്യക്ക് ലോകത്തിന്റെ മുഴുവൻ ആദരം നേടാൻ ഇതിലൂടെ കഴിഞ്ഞു. കൊവിഡ് കാലത്തുതന്നെ മോദിയുടെ യാത്രയ്ക്ക് അമേരിക്കൻ പ്രസിഡന്റിന്റെ വിമാനത്തിന് സമാനമായ വിമാനം ഇന്ത്യ വാങ്ങിയിരുന്നു.