jasna

കൊച്ചി: ജസ്‌ന തിരോധാന കേസിൽ നിർണായക വെളിപ്പെടുത്തലുമായി മുൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി. ഫോൺകോളുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിച്ചിരുന്നുവെന്നും, കേസിൽ വളരെയേറെ പുരോഗതിയുണ്ടായ സമയത്താണ് കൊവിഡ് ഉണ്ടായതെന്നും, അന്വേഷണത്തെ അത് ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

'ജസ്‌നയുടെ തിരോധാനം അന്വേഷിച്ചിരുന്നത് പത്തനംതിട്ട എസ്പി കെജി സൈമൺ ആണ്. ആ സമയത്ത് കേസിൽ വളരെയേറെ പുരോഗതി ഉണ്ടായിരുന്നു. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന കാര്യത്തിൽ ധാരണയായി. പക്ഷേ, അപ്പോഴാണ് കൊവിഡ് വന്നത്. അതോടെ അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ പോകാൻ സാധിക്കാത്ത സാഹചര്യമായി'- അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

സൈമൺ 31ന് റിട്ടയർ ചെയ്യുമെന്നും അദ്ദേഹം ഇപ്പോഴുംകേസിന് പിറകേയാണെന്നും ടോമിൻ തച്ചങ്കരി പറഞ്ഞു. 2018 മാർച്ചിലാണ് കാഞ്ഞിരപ്പള്ളി സെന്റ്‌ ഡോമിനിക്‌സ്‌ കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയായ ജസ്‌നയെ കാണാതായത്.