modi

ന്യൂഡൽഹി: ഒമ്പതു കോടി കർഷക കുടുംബങ്ങൾക്കായി 18,000 കോടി രൂപ അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.പിഎം കിസാൻ സമ്മാൻ നിധിയുടെ ഭാഗമായാണ് പണം നൽകുന്നത്. കർഷകരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് എത്തിക്കുകയാണ് ചെയ്യുന്നത്.

Today, more than Rs 18,000 crores have been directly deposited in the accounts of farmers; no middlemen, no commissions: PM Narendra Modi addresses farmers pic.twitter.com/wXA1HweLqH

— ANI (@ANI) December 25, 2020

വെര്‍ച്വലായി നടന്നചടങ്ങിലൂടെ കർഷകരെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2000 രൂപ ഇന്ന് കർഷകരുടെ അക്കൗണ്ടിൽ എത്തും. ചെറുകിട കർഷകർക്ക് പ്രതിവർഷം 6,000 രൂപയാണ് മൂന്നു തവണയായി പിഎംകിസാൻ പദ്ധതിയുടെ ഭാഗമായി നൽകുന്നത്.


അതേസമയം കാർഷിക ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ മോദി വിമർശിച്ചു. കർഷക സമരത്തിന്റെ പേരിൽ പ്രതിപക്ഷ പാർട്ടികൾ രാജ്യത്തിന്റെ സമ്പദ്ഘടന തകർക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കാർഷിക നിയമത്തിന്റെ പേരിൽ ചിലർ ഭീതി പരത്തുകയാണെന്നും, കർഷകരുടെ ഉന്നമനത്തിനായാണ് കേന്ദ്ര സർക്കാ‌ർ എന്നും ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു.കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ കർഷകരെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

തുറന്നമനസ്സോടെയാണ് കർഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കുന്നത്. സമരത്തിന്റെ മറവില്‍ ഗൂഢശക്തികള്‍പ്രവര്‍ത്തിക്കുന്നു. ചില നേതാക്കള്‍ രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തി കര്‍ഷകരെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നുവെന്നും മോദി ആരോപിച്ചു.

വരുമാന വർദ്ധനവിലൂടെ കർഷകരുടെ മുഖച്ഛായ മാറ്റാൻ കേന്ദ്ര സർക്കാരിന് സാധിച്ചു. താങ്ങുവില സംബന്ധിച്ച് ചിലർ നുണപ്രചാരണം നടത്തുന്നുണ്ട്. താങ്ങുവിലയിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാർഷിക ബില്ലുമായി ബന്ധപ്പെട്ട് തങ്ങൾക്കെതിരെ നിൽക്കുന്നവരോട് ചർച്ചയ്ക്ക് തയ്യാറാണെന്നും മോദി വ്യക്തമാക്കി.

The groups who are talking about mandis, APMC are the ones who destroyed West Bengal, Kerala. There are no APMCs and mandis in Kerala. So, why are no protests in Kerala? Why don't they start a movement there? But are only misguiding the farmers of Punjab: PM Modi pic.twitter.com/dJTJMa5TR5

— ANI (@ANI) December 25, 2020

ബംഗാൾ സര്‍ക്കാരിനേയും മോദി വിമര്‍ശിച്ചു. ബംഗാളില്‍ കിസാന്‍ നിധി നടപ്പാക്കിയിട്ടില്ലെന്നും, അധികൃതർ മുഖം തിരിഞ്ഞ് നില്‍ക്കുകയാണെന്നും മോദി പറഞ്ഞു. എന്നാല്‍ പഞ്ചാബിലെ കര്‍ഷകര്‍ക്കു വേണ്ടി അവര്‍ രംഗത്തിറങ്ങിയെന്നും പ്രധാനമന്ത്രി പരിഹസിച്ചു.

Mamata Banerjee's ideology has destroyed Bengal. Her actions against the farmers have hurt me a lot. Why is the Opposition quiet on this?: PM Modi https://t.co/TCwIqEXXhs

— ANI (@ANI) December 25, 2020